'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ്.. : അഭിരാമി

രാജസേനൻ സംവിധാനം ചെയ്ത ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. മലയാളത്തിന് പുറമെ തമിഴിലും അഭിരാമി സജീവമായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിരാമിക്ക് പ്രായം പതിനാറ് വയസാണ്. പക്ഷേ ചിത്രത്തിൽ അഭിരാമിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

“പതിനൊന്നാം ക്ലാസിലെ അവസാനത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാണ് ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ‘പത്രം’ സിനിമ കണ്ടിട്ടാണ് രാജസേനൻ സാർ ഇതിലേക്ക് വിളിക്കുന്നത്. സിനിമയിൽ തന്നെ തുടരണം എന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ അന്നെന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ചെയ്യുന്നതിൽ എന്തോ ശരിയുണ്ടെന്ന് എനിക്ക് തോന്നുന്നത്.

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ കുടുംബത്തോടൊപ്പം പോയാണ് കണ്ടത്. അമ്മാവന്മാരും അമ്മായിമാരും കസിൻസും എല്ലാവരുമുണ്ടായിരുന്നു. എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെ കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. കോളജിൽ പരിപാടികൾക്കു പോകുമ്പോൾ നല്ല കൂവൽ കിട്ടിയിരുന്നു” എന്നാണ് മനോരമ ഓൺലൈനിനോടുള്ള അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.

അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ “ഗരുഡൻ’ എന്ന ചിത്രമാണ് അഭിരാമിയുടെ അവസാനമിറങ്ങിയ മലയാള ചിത്രം.
കമൽ ഹാസൻ മണിരത്നം ടീമിന്റെ ‘തഗ് ലൈഫ്’ എന്ന വരാനിരിക്കുന്ന ചിത്രത്തിലും അഭിരാമി അഭിനയിക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക