ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ജോണ്‍പോളിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല; വിയോഗം അപ്രതീക്ഷിതം: ഇന്നസെന്റ്

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിന്റെ വിയോഗത്തില്‍ അനുശോചന മറിയിച്ച് നടന്‍ ഇന്നസെന്റ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിനെയും, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയില്‍ ഇത്രയധികം തിരക്കഥ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് ജോണ്‍ പോള്‍ തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതല്‍ക്കേ ഞങ്ങള്‍ പരിചിതരാണെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ ജോണ്‍ പോളിന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ജോണ്‍ പോളിലൂടെ സിനിമയില്‍ തനിക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഈ അവസരത്തില്‍ ഓര്‍ത്തെടുത്തു.

നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തൃശൂരില്‍ വച്ചാണ് ജോണ്‍ പോളിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. ഞാനും എന്റെ സഹനിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ മോഹനും ജോണ്‍ പോളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ‘വിടപറയും മുന്‍പേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറ് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തി.

‘കാതോടു കാതോരം’ എന്ന സിനിമയില്‍ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോണ്‍ പോളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ആ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഇന്നസെന്റ് പറഞ്ഞു. ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’യില്‍ തനിക്ക് അവസരം കിട്ടിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.  കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.  ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു.  കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും