ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ജോണ്‍പോളിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല; വിയോഗം അപ്രതീക്ഷിതം: ഇന്നസെന്റ്

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിന്റെ വിയോഗത്തില്‍ അനുശോചന മറിയിച്ച് നടന്‍ ഇന്നസെന്റ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിനെയും, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയില്‍ ഇത്രയധികം തിരക്കഥ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് ജോണ്‍ പോള്‍ തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതല്‍ക്കേ ഞങ്ങള്‍ പരിചിതരാണെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ ജോണ്‍ പോളിന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ജോണ്‍ പോളിലൂടെ സിനിമയില്‍ തനിക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഈ അവസരത്തില്‍ ഓര്‍ത്തെടുത്തു.

നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തൃശൂരില്‍ വച്ചാണ് ജോണ്‍ പോളിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. ഞാനും എന്റെ സഹനിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ മോഹനും ജോണ്‍ പോളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ‘വിടപറയും മുന്‍പേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറ് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തി.

‘കാതോടു കാതോരം’ എന്ന സിനിമയില്‍ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോണ്‍ പോളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ആ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഇന്നസെന്റ് പറഞ്ഞു. ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’യില്‍ തനിക്ക് അവസരം കിട്ടിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.  കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.  ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു.  കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല