ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ജോണ്‍പോളിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല; വിയോഗം അപ്രതീക്ഷിതം: ഇന്നസെന്റ്

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിന്റെ വിയോഗത്തില്‍ അനുശോചന മറിയിച്ച് നടന്‍ ഇന്നസെന്റ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിനെയും, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയില്‍ ഇത്രയധികം തിരക്കഥ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് ജോണ്‍ പോള്‍ തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതല്‍ക്കേ ഞങ്ങള്‍ പരിചിതരാണെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ ജോണ്‍ പോളിന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ജോണ്‍ പോളിലൂടെ സിനിമയില്‍ തനിക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഈ അവസരത്തില്‍ ഓര്‍ത്തെടുത്തു.

നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തൃശൂരില്‍ വച്ചാണ് ജോണ്‍ പോളിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. ഞാനും എന്റെ സഹനിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ മോഹനും ജോണ്‍ പോളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ‘വിടപറയും മുന്‍പേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറ് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തി.

‘കാതോടു കാതോരം’ എന്ന സിനിമയില്‍ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോണ്‍ പോളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ആ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഇന്നസെന്റ് പറഞ്ഞു. ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’യില്‍ തനിക്ക് അവസരം കിട്ടിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.  കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.  ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു.  കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം