ചര്‍ച്ചകള്‍ നടക്കുന്നുണ്ട്; ദുല്‍ഖര്‍ ഇനി കന്നഡ സിനിമയിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ ഇനി കന്നഡ സിനിമയിലേക്ക്. കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യമാണ് ദുല്‍ഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. കന്നഡയിലെ സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ഒരാരാധകന്റെ ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ സിനിമ ചെയ്യാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

”എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിര്‍മ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്” എന്നാണ് ദുല്‍ഖര്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ സജീവമാണ് ദുല്‍ഖര്‍. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ബോളിവുഡില്‍ ‘ഛുപ്’ എന്നീ ഹിറ്റ് സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ഇനി ദുല്‍ഖറിന്റെതായി വരാനിരിക്കുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷഹീര്‍ കല്ലറക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക