'ഞാനന്ന് അവസാനമായി ശ്രീവിദ്യയെ കാണാൻ പോയത് എന്തിനെന്ന് അറിയാമോ'? കമൽ ഹാസൻ ചോദിച്ചു

അനൂപ് മേനോൻ, പ്രിയാ മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  രഞ്ജിത്ത് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘തിരക്കഥ’. ഇറങ്ങിയ സമയത്ത്  ചിത്രം നിരവധി പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി. സിനിമയിൽ പറയുന്നത്   കമൽ ഹാസൻ- ശ്രീവിദ്യ പ്രണയമാണെന്ന് ആ സമയത്ത് തന്നെ  നിരവധി ചർച്ചകൾ നടന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അനൂപ് മേനോൻ ‘തിരക്കഥ’യെ പറ്റി കമൽ ഹാസൻ തന്നോട് സംസാരിച്ചതിനെ പറ്റി തുറന്നു പറയുകയാണ്.

“കുറെ കാലങ്ങൾക്ക് ശേഷം കമൽ സർ എന്നോട് അതിനെ പറ്റി ചോദിച്ചു. ദശാവതാരത്തിന്റെയോ വിശ്വരൂപത്തിന്റെയോ മറ്റോ പ്രൊമോഷന്  ഇവിടെ വന്നപ്പോഴായിരുന്നു അത്. അതുപോലെയെന്നും അല്ല കേട്ടോ എന്ന് എന്നോട് പറഞ്ഞു. അവസാനമയി ഞാൻ വിദ്യയെ കാണാൻ പോയതെന്ന് എന്തിനാണെന്ന്  അറിയാമോ എന്ന് ചോദിച്ചു. അറിയില്ല, എന്താണെന്ന് എനിക്ക് അറിയാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസനല്ലായിരിക്കണം എന്നായിരുന്നു അദ്ദേഹത്തന്റെ  മറുപടി” അനൂപ് മേനോൻ പറഞ്ഞു.

ശ്രീ വിദ്യയുടെ അവസാന നാളുകളിൽ കമൽ അവരെ സന്ദർശിച്ചതും പ്രധാന ചർച്ചകളായിരുന്നു. അതുകൊണ്ട് തന്നെ  ‘തിരക്കഥ’  സിനിമ ഇറങ്ങിയ സമയത്ത് കമൽ ഹാസൻ- ശ്രീ വിദ്യ പ്രണയം വീണ്ടും ചർച്ചകളിലിടം പിടിച്ചിരുന്നു.

സിനിമയിൽ അപ്രതീക്ഷിതമായി നായകനാവാനുണ്ടായ സാഹചര്യത്തെ കുറിച്ചും അനൂപ് മേനോൻ പറഞ്ഞു.  നായകനായി എന്തായാലും എന്നെ വിളിക്കില്ലല്ലോ, അതുകൊണ്ട് ക്യാരക്ടർ റോൾ എന്തെങ്കിലും ചെയ്യാം എന്നാണ് വിചാരിച്ചത്. അജിത്തിനെയോ മാധവനെയോ കൊണ്ടുവരാമെന്നും തമിഴ്- മലയാളം ഭാഷകളിൽ ചെയ്യാമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഒരു ദിവസം ഷഹാബാസ് അമനെ വീട്ടിൽ കൊണ്ടാക്കാൻ പോവുകയായിരുന്നു. ഞാനാണ് വണ്ടിയോടിച്ചിരുന്നത്, എം പദ്മകുമാറും രഞ്ജിയേട്ടനും വണ്ടിയിലുണ്ട് മാധവന്  ഡേറ്റിന്റെ പ്രശ്നമുണ്ട് എന്ന് പപ്പേട്ടൻ പറഞ്ഞു, അപ്പോഴാണ് രഞ്ജിയേട്ടൻ പറഞ്ഞത് ഈ സിനിമയുടെ നായകനാണ് ഇപ്പോൾ വണ്ടിയോടിക്കുന്നത് എന്ന്.  തനിക്കത് ഷോക്കായിരുന്നെന്നും . ഒരിക്കലും അങ്ങനെ കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ലെന്നും  കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

Latest Stories

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി