എന്തിന് മമ്മൂട്ടി? എന്തുകൊണ്ട് നെടുമുടി വേണു ആയിക്കൂടാ? എന്ന് മലയാളത്തിലെ പ്രമുഖ നടന്‍, 'വൈകുണ്ഠം സൂര്യനാരായണനെ കവടി നിരത്തി കണിയാന്‍ ലെവലില്‍ കാണരുത്' എന്ന് മറുപടിയും: സംവിധായകന്‍ ഭദ്രന്‍

മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താരത്തിന് ആശംസകളുമായി രംഗത്തെത്തി സംവിധായകന്‍ ഭദ്രന്‍. 1990ല്‍ പുറത്തിറങ്ങിയ അയ്യര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കിയതിനെ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ചോദ്യം ചെയ്ത സംഭവം വിശദീകരിച്ചു കൊണ്ടാണ് ഭദ്രന്റെ കുറിപ്പ്. എന്തിന് മമ്മൂട്ടി, എന്തുകൊണ്ട് നെടുമുടി വേണു ആയിക്കൂടാ എന്നായിരുന്നു നടന്റെ ചോദ്യം. അതിന് നല്‍കിയ മറുപടിയടക്കം ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

സംവിധായകന്റെ കുറിപ്പ്:

അല്‍പം വൈകിപ്പോയെങ്കിലും പറയാതിരിക്കാന്‍ വയ്യ! അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല… മലയാള സിനിമയുടെ തുടക്കം മുതല്‍ ഇന്നുവരെ എത്രയോ നടീനടന്മാര്‍ വന്നു പോകുന്നു. ചിലര്‍ മാത്രം പതിരില്ലാത്ത ആല്‍മരങ്ങള്‍ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആല്‍മരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നില്‍ക്കുന്നു.

അത് ഭാഗ്യം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ പുറകില്‍ കഠിനാദ്ധ്വാനവും, ആത്മാര്‍പ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂര്‍വമായ സമര്‍പ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ 50 വര്‍ഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നില്‍ക്കുന്നതിന്റെ പുറകില്‍ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിന്‍ബലം കൊണ്ടല്ല.

മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്. ”പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി.” എന്റെ അയ്യര്‍ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ല. അന്ന് മലയാളത്തിലെ ഒരു പ്രഗത്ഭ നടന്‍ എന്നോട് പറയുകയുണ്ടായി…

”അയ്യര്‍ ദി ഗ്രേറ്റ് -ലെ പ്രഡിക്ഷനുകളും അതിലെ സംഭവങ്ങളും ആണ് അതിലെ ഹീറോ. വൈ മമ്മൂട്ടി?? വൈ നോട്ട് നെടുമുടി വേണു??’ ഞാന്‍ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു… ‘വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകില്‍ ഇരിക്കുന്ന ഒരു കണിയാന്‍ ലെവലില്‍ കാണരുത്’.

പിന്നീട് ഗുഡ് ലക്കിലെ പ്രിവ്യു കണ്ടതിനു ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി… ‘മമ്മൂട്ടി ഗംഭീരമായിരിക്കുന്നു’ എന്ന്. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്തത് കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്