'പെട്ടെന്നാണ് വയ്യാതെയായത്, വേദന സഹിക്കാൻ പറ്റാതെ വന്നതോടെ കൂടിയ പെയിൻ കില്ലറുകളാണ് രശ്മി കഴിച്ചിരുന്നത്'; ചന്ദ്ര ലക്ഷ്മൺ

മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രശ്മി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി അന്തരിച്ചത്. ഇപ്പോഴിതാ  രശ്മിയെ അസുഖത്തെ കുറിച്ച് സഹപ്രവർത്തകയും സുഹൃത്തുമായ ചന്ദ്ര ലക്ഷ്മൺ പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്.

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. എന്താണെന്ന് ഒന്നും അറിയില്ലെന്ന് പറഞ്ഞ ചേച്ചി താൻ പറഞ്ഞതനുസരിച്ചാണ് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തത്. ഓണത്തിന് തറവാട്ടിൽ പോയപ്പോഴും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ കാണാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്.

വയറ് ബ്ലോക്കായി, ഫ്ലൂയിഡ് റിട്ടൻഷനായി. ഡോക്ടർ ആർസിസിയിലേയ്ക്ക് റഫർ ചെയ്തു. കടുത്ത വേദനയായതിനാൽ കൂടിയ പെയിൻ കില്ലറുകളാണ് ചേച്ചി കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോൾ ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

സ്വന്തം സുജാത എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് രശ്മി അന്തരിച്ചത്. ബംഗളൂരുവിൽ ജനിച്ചുവളർന്ന രശ്‌മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സീരിയലിന് പുറമേ തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ- പ്രശാന്ത് കേശവ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ