ഒരു കഥാപാത്രത്തിനായി മൂന്ന് വർഷമൊക്കെ മാറ്റിവെക്കാനുള്ള ധൈര്യം അയാൾക്കുണ്ട്: ബ്ലെസ്സി

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’.
പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ പൃഥ്വിയെ ആടുജീവിതത്തിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ പലരും തന്നെ നിരുത്സാഹപ്പെടുത്തിയതിനെ പറ്റി സംസാരിക്കുകയാണ് ബ്ലെസ്സി. എന്നാൽ അത്തരം ചോദ്യങ്ങളെയെല്ലാം മറികടന്ന് താൻ എന്തുകൊണ്ടാണ് പൃഥ്വിയെ തന്നെ നജീബ് ആയി കാസ്റ്റ് ചെയ്തുവെന്നും ബ്ലെസ്സി പറയുന്നു. മണൽ വാരുന്ന തൊഴിലുമായി ജീവിക്കുന്ന തടിയൊക്കെയുള്ള നജീബിൽ നിന്ന് മെലിഞ്ഞ ശരീരത്തിലേക്ക് എത്താൻ പൃഥ്വിക്ക് മാത്രമേ സാധിക്കുകയൊള്ളൂ എന്നാണ് ബ്ലെസ്സി പറയുന്നത്

“ഈ സിനിമയെപ്പറ്റി ചിന്തിച്ചിരുന്ന സമയത്ത്, പൃഥ്വിയാണ് നടനെന്ന് അറിഞ്ഞപ്പോൾ പലരും എന്നോട് ചോദിച്ചിരുന്നു. ആ സമയത്ത് ബെന്യാമിന്റെ വീട്ടിൽ വെച്ച് നടന്ന ഫങ്ഷനും പല ആളുകളും അതിനെ ചോദ്യം ചെയ്തിരുന്നു.

ആ സമയത്ത് അയാൾക്കുണ്ടായിരുന്ന ഇമേജ് എന്നു പറയുന്നത്, സുമുഖനായ ഒരു ചെറുപ്പക്കാരൻ, ചോക്ലേറ്റ് ബോയ്, വളരെ തന്റേടി ആയ ഒരുവൻ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അയാളെ മാറ്റിനിർത്തുകയായിരുന്നു.

എന്നാൽ ഞാൻ പൃഥ്വിയിൽ കണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അയാളുടെ ഡെഡിക്കേഷൻ. ഈ ഒരു കഥാപാത്രത്തിനായി രണ്ട് വർഷം അല്ലെങ്കിൽ മൂന്ന് വർഷമൊക്കെ മാറ്റി വെക്കാനുള്ള ധൈര്യം അയാൾക്കുണ്ട്.

ഇതിന് വേണ്ടി ബോഡി ട്രാൻസ്ഫോർമേഷൻ ഒക്കെ ചെയ്യാൻ ആ സമയത്ത് അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണൽ വാരുന്ന തൊഴിലുമായി ജീവിക്കുന്ന തടിയൊക്കെയുള്ള നജീബിൽ നിന്ന് മെലിഞ്ഞ ശരീരത്തിലേക്ക് എത്താൻ അയാൾക്ക് മാത്രമേ സാധിക്കുള്ളൂ.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി