ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

സിനിമ താരമായി കരിയർ തുടങ്ങി, ഇന്ന് ടെലിവിഷൻ സീരിയലുകളിൽ സജീവമായി അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് ബീന ആന്റണി. ഇപ്പോഴിതാ താൻ ഗർഭിണിയായിരുന്ന സമയത്തുണ്ടായിരുന്ന ഒരു വലിയ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി.

എട്ട് മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുവരുന്ന നേരം മഴപെയ്ത് റോഡിൽ മുഴുവൻ വെള്ളം കേറിയെന്നും, രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ട് എടുത്തതും കാറിലേക്ക് വെള്ളം കയറിയെന്നും പിന്നീട് അതുവഴി വന്ന ലോറിക്കാരാണ് തങ്ങളെ രക്ഷിച്ചതെന്നും ബീന ആന്റണി പറയുന്നു.

“ഞാന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയം. കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മഞ്ഞ സെന്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങള്‍ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്തു കൂടിായയിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോള്‍ മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. റോഡും പുഴയുമെല്ലാം ഒരുപോലെ. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ.

ഞാന്‍ പേടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാല് സീറ്റില്‍ കയറ്റി വച്ചിരിക്കുകയാണ്. ഒരു വണ്ടിയും അതുവഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്‌സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാന്‍ പറഞ്ഞു. കുറേ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ! ഒന്നും മനസിലാകാത്ത അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ അതിനകത്തിരുന്നു.

അവസാനം കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറി എവിടുന്നോ വന്നു. അതിലെ ആളുകള്‍ ഞങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നു. എനിക്ക് ഒന്നും ഓര്‍മ്മയില്ല. വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നു. റോഡും പുഴയും മനസിലാകുന്നില്ല. വണ്ടി നീങ്ങാതായി. ലോറിയിലാണ് ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. വണ്ടി കേടായിപ്പോയിരുന്നു. അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തത്. ഈ സംഭവം ഞാന്‍ മുമ്പെവിടേയും പറഞ്ഞിട്ടില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബീന ആന്റണി വെളിപ്പെടുത്തിയത്.

Latest Stories

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?