ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

സിനിമ താരമായി കരിയർ തുടങ്ങി, ഇന്ന് ടെലിവിഷൻ സീരിയലുകളിൽ സജീവമായി അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് ബീന ആന്റണി. ഇപ്പോഴിതാ താൻ ഗർഭിണിയായിരുന്ന സമയത്തുണ്ടായിരുന്ന ഒരു വലിയ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി.

എട്ട് മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുവരുന്ന നേരം മഴപെയ്ത് റോഡിൽ മുഴുവൻ വെള്ളം കേറിയെന്നും, രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ട് എടുത്തതും കാറിലേക്ക് വെള്ളം കയറിയെന്നും പിന്നീട് അതുവഴി വന്ന ലോറിക്കാരാണ് തങ്ങളെ രക്ഷിച്ചതെന്നും ബീന ആന്റണി പറയുന്നു.

“ഞാന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയം. കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മഞ്ഞ സെന്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങള്‍ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്തു കൂടിായയിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോള്‍ മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. റോഡും പുഴയുമെല്ലാം ഒരുപോലെ. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ.

ഞാന്‍ പേടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാല് സീറ്റില്‍ കയറ്റി വച്ചിരിക്കുകയാണ്. ഒരു വണ്ടിയും അതുവഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്‌സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാന്‍ പറഞ്ഞു. കുറേ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ! ഒന്നും മനസിലാകാത്ത അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ അതിനകത്തിരുന്നു.

അവസാനം കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറി എവിടുന്നോ വന്നു. അതിലെ ആളുകള്‍ ഞങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നു. എനിക്ക് ഒന്നും ഓര്‍മ്മയില്ല. വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നു. റോഡും പുഴയും മനസിലാകുന്നില്ല. വണ്ടി നീങ്ങാതായി. ലോറിയിലാണ് ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. വണ്ടി കേടായിപ്പോയിരുന്നു. അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തത്. ഈ സംഭവം ഞാന്‍ മുമ്പെവിടേയും പറഞ്ഞിട്ടില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബീന ആന്റണി വെളിപ്പെടുത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക