മാസ് സിനിമകൾ മാത്രമല്ല പ്രേക്ഷകർക്ക് വേണ്ടത്, വ്യത്യസ്ത സിനിമകളിലൂടെ മമ്മൂക്ക ചെയ്യുന്നത് വലിയ കാര്യമാണ്: ബേസിൽ ജോസഫ്

മലായാളത്തിൽ മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. വെറും മൂന്ന് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും മലയാളത്തിലെ യുവ സംവിധായകരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് ബേസിൽ ജോസഫിന്റെ സ്ഥാനം.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഫാലിമി’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമകളെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും സംസാരിക്കുകയാണ് ബേസിൽ ജോസഫ്. പ്രേക്ഷകർക്ക് എപ്പോഴും മാസ് സിനിമകൾ മാത്രമല്ല ആവശ്യമുള്ളത് എന്നാണ് ബേസിൽ ജോസഫ് പറയുന്നത്. കൂടാതെ മമ്മൂട്ടി എന്ന നടൻ ഇപ്പോൾ മലയാള സിനിമയിൽ തിരഞ്ഞെടുക്കുന്ന സിനിമകളെ പറ്റിയും അത് എങ്ങനെയാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത് എന്നതിനെ പറ്റിയും ബേസിൽ ജോസഫ് സംസാരിക്കുന്നു.

‘പ്രേക്ഷകർ എപ്പോഴും ക്ലാസ്സ് സിനിമകൾ മാത്രമല്ല കാണുന്നത്. ഡ്രാമ ഫിലിമും റൊമാൻസും എല്ലാം കാണുന്നുണ്ട്. അവർക്ക് സിനിമയുടെ ബഡ്‌ജറ്റ് ഒന്നും വിഷയമല്ല. അവർക്ക് വേണ്ടതെന്ന് മാസ് സിനിമകളാണ് നമ്മൾ പറയുമ്പോഴും അവർക്ക് അത്തരം
സിനിമകൾ മാത്രമല്ല വേണ്ടത്.നമ്മളാണ് മാസ് സിനിമകൾ അവർക്ക് നൽകുന്നത്. പ്രേക്ഷകർക്ക് വേണ്ടത് എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ ഒരു സിനിമയാണ്.

‘രോമാഞ്ച’വും ‘ജയ ജയ ജയ ജയഹേ’യും ‘ന്നാ താൻ കേസ് കൊട്’ സിനിമകളൊക്കെ ചെറിയ ബഡ്‌ജറ്റിൽ ചെയ്‌തതാണ്. അതൊന്നും വലിയ ബഡ്‌ജറ്റ് സിനിമകളല്ല. മമ്മൂക്ക ചെയ്യുന്നത് അത്തരം സിനിമകളാണ്. അദ്ദേഹം വ്യത്യസ്ഥമായ ഉള്ളടക്കമുള്ള സിനിമകളിൽ അഭിനയിച്ച ശേഷം തൻ്റെ താരമൂല്യം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരികയാണ്.

മമ്മൂക്ക ‘റോഷാക്ക്’ പോലെയുള്ള മിസ്റ്ററി ത്രില്ലർ സിനിമ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതുതായി അനൗൺസ് ചെയ്‌ത ‘ബ്രഹ്മയുഗം’ ഒരു ഹൊറർ സിനിമയാണ്. മമ്മൂക്കയെ പോലെയുള്ള ഒരു നടൻ അത്തരം സിനിമ ചെയ്യുമ്പോൾ ആളുകൾ തിയേറ്ററിലെത്തുന്നു. നമ്മുടെ സ്റ്റാർസും ആക്റ്റേഴ്‌സും ഇപ്പോൾ മാസ് സിനിമകൾ അല്ലാത്തവയും ചെയ്യാൻ തയ്യാറാകുന്നുണ്ട്.” ഗലാട്ട പ്ലസിലെ മലയാളം റൌണ്ട് ടേബിൾ എന്ന പരിപാടിയിലായിരുന്നു ബേസിൽ ജോസഫ് സിനിമകളെ കുറിച്ച് സംസാരിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി