ഇതിന് മുമ്പ് ഇതൊന്നും ഞാന്‍ ആസ്വദിച്ചിട്ടില്ല, ഇതെന്റെ കരിയറിലെ നാഴികക്കല്ലായിരിക്കുമെന്ന് കരുതിയിരുന്നില്ല: അന്ന ബെന്‍

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാവുകയാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേക്ക് കുതിക്കുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വലിയ താരനിര ഒന്നിച്ച കല്‍ക്കി പുറത്തിറങ്ങിയപ്പോള്‍ മിനുറ്റുകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നടി അന്ന ബെന്നിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ശംഭാളയില്‍ നിന്നുള്ള വിമത പോരാളിയായ കൈറ എന്ന കഥാപാത്രത്തെയാണ് അന്ന ബെന്‍ അവതരിപ്പിച്ചത്. ഗംഭീര ആക്ഷന്‍ രംഗങ്ങളും അന്ന അവതരിപ്പിച്ചിട്ടുണ്ട്. കൈറ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഷൂട്ടിനിടെ പരിക്കുപറ്റിയ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

അന്ന ബെന്നിന്റെ കുറിപ്പ്:

പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് കൈറ എന്നിലേക്ക് വന്നത്. അതുകൊണ്ട് തന്നെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാന്‍ കരുതിയില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിര്‍മ്മിച്ച നാഗ് അശ്വിന്‍ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്ത് മൂവീസിനും ഒരുപാട് നന്ദി.

നാഗി സര്‍ എങ്ങനെ ഇത്രയും റിലാക്‌സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, കാരണം ഈ രണ്ടുവര്‍ഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാല്‍ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്ക് വഴിയൊരുക്കിയത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയില്‍ കൈറയെ അവതരിപ്പിക്കാന്‍ പ്രഗത്ഭരായ നിരവധി കലാകാരികള്‍ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.

ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാന്‍ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നല്‍കുന്ന സ്‌നേഹത്തിന് നന്ദി, അതിന് അര്‍ഹയാകാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

ഈ യാത്രയുടെ ഏതാനും ചിത്രങ്ങളാണ് ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്:

1. അര്‍ച്ചന അഖില്‍ റാവുനിനൊപ്പമുള്ള ആദ്യത്തെ കോസ്റ്റ്യൂം ട്രയല്‍

2. വിസ്മയകരമായി ക്യാമറ ചലിപ്പിക്കുന്ന ഡിഓപി ഡിജോര്‍ഡിയുടെ ലെന്‍സിലൂടെ കൈറ.

34. പ്രിയപ്പെട്ട സാഹിതിയോടൊപ്പമുള്ള സ്റ്റണ്ട് റിഹേഴ്‌സലുകള്‍

5. കൈറയെ ആസ്വദിക്കുന്ന ഞാന്‍

6. കല്‍ക്കിയിലെ ഏറെ പ്രിയരായ ആളുകള്‍ എന്നെ സ്റ്റണ്ടിന് ഒരുക്കുന്നു

7. എന്റെ തലമുടിയില്‍ മണല്‍ പറ്റിയത് ഞാന്‍ ഇതിന് മുമ്പ് ഒരിക്കലും ആസ്വദിച്ചിട്ടില്ല കാരണം കല്‍ക്കിയിലെ സ്റ്റണ്ടുകള്‍ ചെയ്യുന്നത് അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു

8. സോളമന്‍ മാസ്റ്ററുമായി ഒരു ചിത്രം

9. സ്റ്റണ്ടിനിടയില്‍ കിട്ടിയ ചില പരുക്കുകള്‍

10. സംവിധാന സഹായികള്‍ എല്ലാവരും പ്രിയപ്പെട്ടവനായിരുന്നു

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ