ഇതിന് മുമ്പ് ഇതൊന്നും ഞാന്‍ ആസ്വദിച്ചിട്ടില്ല, ഇതെന്റെ കരിയറിലെ നാഴികക്കല്ലായിരിക്കുമെന്ന് കരുതിയിരുന്നില്ല: അന്ന ബെന്‍

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാവുകയാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേക്ക് കുതിക്കുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വലിയ താരനിര ഒന്നിച്ച കല്‍ക്കി പുറത്തിറങ്ങിയപ്പോള്‍ മിനുറ്റുകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നടി അന്ന ബെന്നിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ശംഭാളയില്‍ നിന്നുള്ള വിമത പോരാളിയായ കൈറ എന്ന കഥാപാത്രത്തെയാണ് അന്ന ബെന്‍ അവതരിപ്പിച്ചത്. ഗംഭീര ആക്ഷന്‍ രംഗങ്ങളും അന്ന അവതരിപ്പിച്ചിട്ടുണ്ട്. കൈറ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഷൂട്ടിനിടെ പരിക്കുപറ്റിയ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

അന്ന ബെന്നിന്റെ കുറിപ്പ്:

പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് കൈറ എന്നിലേക്ക് വന്നത്. അതുകൊണ്ട് തന്നെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാന്‍ കരുതിയില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിര്‍മ്മിച്ച നാഗ് അശ്വിന്‍ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്ത് മൂവീസിനും ഒരുപാട് നന്ദി.

നാഗി സര്‍ എങ്ങനെ ഇത്രയും റിലാക്‌സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, കാരണം ഈ രണ്ടുവര്‍ഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാല്‍ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്ക് വഴിയൊരുക്കിയത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയില്‍ കൈറയെ അവതരിപ്പിക്കാന്‍ പ്രഗത്ഭരായ നിരവധി കലാകാരികള്‍ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.

ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാന്‍ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നല്‍കുന്ന സ്‌നേഹത്തിന് നന്ദി, അതിന് അര്‍ഹയാകാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടുകയാണ്.

ഈ യാത്രയുടെ ഏതാനും ചിത്രങ്ങളാണ് ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്:

1. അര്‍ച്ചന അഖില്‍ റാവുനിനൊപ്പമുള്ള ആദ്യത്തെ കോസ്റ്റ്യൂം ട്രയല്‍

2. വിസ്മയകരമായി ക്യാമറ ചലിപ്പിക്കുന്ന ഡിഓപി ഡിജോര്‍ഡിയുടെ ലെന്‍സിലൂടെ കൈറ.

34. പ്രിയപ്പെട്ട സാഹിതിയോടൊപ്പമുള്ള സ്റ്റണ്ട് റിഹേഴ്‌സലുകള്‍

5. കൈറയെ ആസ്വദിക്കുന്ന ഞാന്‍

6. കല്‍ക്കിയിലെ ഏറെ പ്രിയരായ ആളുകള്‍ എന്നെ സ്റ്റണ്ടിന് ഒരുക്കുന്നു

7. എന്റെ തലമുടിയില്‍ മണല്‍ പറ്റിയത് ഞാന്‍ ഇതിന് മുമ്പ് ഒരിക്കലും ആസ്വദിച്ചിട്ടില്ല കാരണം കല്‍ക്കിയിലെ സ്റ്റണ്ടുകള്‍ ചെയ്യുന്നത് അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു

8. സോളമന്‍ മാസ്റ്ററുമായി ഒരു ചിത്രം

9. സ്റ്റണ്ടിനിടയില്‍ കിട്ടിയ ചില പരുക്കുകള്‍

10. സംവിധാന സഹായികള്‍ എല്ലാവരും പ്രിയപ്പെട്ടവനായിരുന്നു

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു