എന്തിനാണ് ഈ പ്രഹസനം, നാണക്കേടാണ്.. സര്‍ക്കാര്‍ ഈ അവാര്‍ഡ് നിര്‍ത്തണം: അഞ്ജി അമീര്‍

ട്രാന്‍സ്‌ജെന്‍ഡര്‍/സ്ത്രീ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരത്തിനെതിരെ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നടിയും ആക്ടിവിസ്റ്റുമായ അഞ്ജലി അമീര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ നായികമാര്‍ മത്സരത്തിന് ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെയാണ് അഞ്ജലി പ്രതികരിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം ആ കാറ്റഗറിയില്‍ പുരസ്‌കാരം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ പോരേ എന്നാണ് അഞ്ജലി അമീര്‍ പങ്കുവച്ച വീഡിയോയിലൂടെ ചോദിക്കുന്നത്.

അഞ്ജലി അമീറിന്റെ വാക്കുകള്‍:

ഇന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. അതില്‍ അനുപാതികമായി ഒരു പ്രധാന കാര്യം സംസാരിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ വന്നത്. എന്താണെന്ന് വച്ചാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ ഞാനും സ്റ്റേറ്റ് അവാര്‍ഡ് നോമിനേഷനില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് എനിക്ക് കാര്യം പറയണമെന്ന് തോന്നിയത്. എന്താണെന്ന് വച്ചാല്‍, ഇപ്പോള്‍ മികച്ച നായിക അല്ലെങ്കില്‍ പ്രധാന കഥാപാത്രം ചെയ്ത സ്ത്രീ, സഹനടി അങ്ങനെ ഒരുപാട് കാറ്റഗറിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം അവാര്‍ഡ് കിട്ടുന്നുണ്ട്. അതിനിടയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ വേറൊരു സ്ത്രീ എന്നുകൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പ്രത്യേക കാറ്റഗറിയില്‍ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാന്‍ വേണ്ടിയിട്ട് സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത് എന്ന് എനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. 2022ല്‍ ചെന്നൈയില്‍ ഉള്ള നേഹ എന്ന ഒരു കുട്ടിക്ക് ‘അന്തനം’ എന്ന മൂവിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ അവാര്‍ഡ് കൊടുത്തിരുന്നു. അത് അല്ലാതെ ഇങ്ങോട്ട് പോരുന്ന വര്‍ഷം ഒന്നും തന്നെ ഇങ്ങനെ കൊടുത്തിട്ടില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മുഴുവന്‍ തഴയുകയാണ്. കഴിഞ്ഞ വര്‍ഷം പ്രിയ ഉണ്ടായിരുന്നു ഞാനുണ്ടായിരുന്നു, അങ്ങനെ ഞങ്ങള്‍ കുറെ പേര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പോഴും സ്ത്രീകള്‍ക്കാണ് അവാര്‍ഡ് കൊടുത്തത്. ഇത്രയും അവാര്‍ഡ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യക്തിപരമായി കൊടുക്കുന്ന ഈ ഒരു സന്ദര്‍ഭത്തില്‍ എന്തിനുവേണ്ടിയിട്ടാണ് ഒരു പ്രഹസനം എന്നത് പോലെ ട്രാന്‍സ്‌ജെന്‍ഡര്‍-സ്ത്രീ എന്ന് ഉള്‍പ്പെടുത്തി ഒരു അവാര്‍ഡ് നോമിനേഷന്‍ ക്ഷണിക്കുന്നത്. എന്നിട്ട് എന്തിനാണ് ഈ അവാര്‍ഡ് മറ്റ് സ്ത്രീകള്‍ക്ക് കൊടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ അവാര്‍ഡ് കാറ്റഗറൈസ് ചെയ്യപ്പെടേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനെപ്പറ്റി സംസാരിക്കണ്ട എന്ന് എനിക്ക് തോന്നിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെയോ പുരുഷനെയോ വച്ച് സിനിമകള്‍ ചെയ്യാന്‍ സംവിധായകര്‍ മുന്നോട്ട് വന്നേക്കാം.

അവരുടെ പ്രചോദനം വരെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതുകൊണ്ട് എനിക്ക് സര്‍ക്കാറിനോട് ചോദിക്കാനുള്ളത് ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം ഒരു സ്ത്രീയ്ക്ക് അവാര്‍ഡ് കൊടുത്താല്‍ പോരെ? എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത്രയും തരംതാണ ഒരു പ്രവര്‍ത്തി ചെയ്യുന്നതിനോട് എനിക്കൊരു യോജിപ്പും ഇല്ല. ഇങ്ങനെയൊരു അവാര്‍ഡ് ഒക്കെ ആലോചിച്ചു ചെയ്യാമായിരുന്നു ഇങ്ങനെ തഴയേണ്ട ആവശ്യമില്ലയിരുന്നു. എന്റെ ‘സ്‌പോയില്‍സ്’ എന്ന സിനിമയാണ് അവാര്‍ഡിന് പരിഗണിച്ചത്.

അത്യാവശ്യം നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത് നല്ല രീതിയില്‍ തന്നെ പ്രതികരണങ്ങള്‍ കിട്ടിയ ഒരു സിനിമയായിരുന്നു. ഞാന്‍ നന്നായി തന്നെ ചെയ്തു എന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ ജൂറി എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീക്ക് അവാര്‍ഡ് കൊടുത്തതെന്ന് എനിക്ക് മനസിലായില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഇല്ലെങ്കില്‍ ഒരു സ്ത്രീക്ക് കൊടുത്താല്‍ പോരെ. ഇത്രയും അവാര്‍ഡുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേര്‍തിരിച്ചു കൊടുക്കുന്നുണ്ട് അതിനിടയ്ക്ക് ഈ പ്രഹസനം വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി