ഫൈറ്റ് എന്ന് പറഞ്ഞാല്‍ ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും ഭ്രാന്ത്, മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി, കൈയിലെ മുഴുവന്‍ തൊലിയും പോയി: അനീഷ് ഗോപാല്‍

ഭ്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ ലോപ്പസായി മികച്ച പ്രകടനം കാഴ്ച്ച വെച്ച നടനാണ് അനീഷ് ഗോപാല്‍. ഇപ്പോഴിതാ ചിത്രീകരണ സമയത്തുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ ഭയത്തെ കുറിച്ചും അപകടത്തെ കുറിച്ചുമാണ് അനീഷ് സംസാരിക്കുന്നത്. ഒപ്പം സഹതാരങ്ങളായ ഉണ്ണി മുകുന്ദനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമെല്ലാം അനീഷ് പറയുന്നുണ്ട്.

‘ചിത്രത്തില്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു ബില്‍ഡിംഗിന്റെ മുകളില്‍ നിന്നുള്ള രംഗമാണ്. മൂന്നാമത്തെ നിലയില്‍ നിന്ന് എന്നോട് താഴോട്ട് എടുത്തു ചാടാന്‍ പറഞ്ഞു. പണി നടക്കുന്ന കെട്ടിടമാണ്. താഴേക്ക് നോക്കിയപ്പോള്‍ ഇരുമ്പിന്റെ കമ്പിയും മറ്റുമൊക്കെയുണ്ട്. ഒന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യനാണ് ഞാന്‍.

എന്തായാലും വേണ്ടില്ല, ശ്രമിച്ചു നോക്കാം എന്ന നിലയില്‍ ഞാന്‍ സര്‍വശക്തിയും എടുത്ത് ചാടി. പിറകില്‍ ഒരു റോപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. ചാടി കഴിഞ്ഞപ്പോള്‍ അയ്യോ എന്ന് പറഞ്ഞ് ആ കയറില്‍ മുറുക്കെയങ്ങ് പിടിച്ചു. നേരെ ഊര്‍ന്ന് അങ്ങ് ഇറങ്ങി. കൈയിലെ മുഴുവന്‍ തൊലിയും പോയി. നേരെ ആ വലയില്‍ പോയി കൊഞ്ച് കിടക്കുന്നതുപോലെ അങ്ങ് കിടന്നു.

പക്ഷേ ഉണ്ണിച്ചേട്ടനാണെങ്കില്‍ മൂന്നല്ല പത്താമത്തെ നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും പുള്ളി ചാടും. അദ്ദേഹത്തിന് ഇതൊക്കെ ഭയങ്കര താത്പര്യം ആണ്. ഫൈറ്റ് എന്ന് പറഞ്ഞാല്‍ പുള്ളിക്ക് എന്തോ ഒരു ആക്രാന്തമാണ്. നമ്മള്‍ ഇത് കണ്ടിട്ട് ഇങ്ങനെ നോക്കി നില്‍ക്കും. ഇനിയും വേണമെങ്കില്‍ ചാടാമെന്നൊക്കെ പറയും. റോപ്പൊക്കെ കെട്ടിയിട്ട് ഒരു കുഴിലിലൂടെയൊക്കെ തലകുത്തി ചാടിമറയുന്നതൊക്കെ ഞാന്‍ ഇങ്ങനെ നോക്കി നിന്നിട്ടുണ്ട്. നമ്മളാണെങ്കില്‍ ഒരു പത്ത് ഡ്യൂപ്പെങ്കിലും വേണ്ടി വരും, അനീഷ് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക