എന്റെ ആദ്യത്തെ കൊച്ചാണ്, വൻ വഴക്കൊക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്; എനിക്ക് വേണ്ടി ഒരുപാട് അനുഭവിച്ചിട്ടുണ്ട് അഭിരാമി : അമൃത സുരേഷ്

തന്റെ ആദ്യത്ത കുഞ്ഞാണ് സഹോദരി അഭിരാമി എന്ന് ഗായിക അമൃത സുരേഷ്. അമൃത പാടിയ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനമായ ഓളപ്പോര് ഏറെ ശ്രദ്ധ നേടിയിരുന്നു. ജാങ്കോ സ്പേസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.

‘എന്റെ ആദ്യത്തെ കൊച്ചാണ് അഭിരാമി. അവൾ പാടുമ്പോൾ പാപ്പു പാടുന്നത് പോലെ തന്നെയാണ് എനിക്ക്. ഞാൻ പാടുമ്പോൾ തെറ്റല്ലേ ശബ്ദം ഇടറല്ലേ എന്നൊക്കെയല്ലേ എന്റെ അച്ഛയുടെയും മനസിൽ തോന്നുക. അതുപോലെതന്നെയാണ് പാപവും അഭിയും പാടുമ്പോൾ. തെറ്റാതെ പാടാൻ പറ്റണേ, ശബ്ദം ഇടറരുതേ എന്നൊക്കെയാണ് ‍ഞാനും ആ സമയത്ത് പ്രാർത്ഥിക്കാറ്.’

‘ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കാറുണ്ട്. പണ്ടൊക്കെ ഞങ്ങൾ ഭയങ്കര വഴക്കുണ്ടാകുമായിരുന്നു. ഇപ്പോ വഴക്കിന്റെ എണ്ണം കുറഞ്ഞു, സമയവും കുറഞ്ഞു. വഴക്കുണ്ടാക്കിയാലും പെട്ടന്ന് തന്നെ അത് സോർട്ടാകും. വൻ വഴക്കൊക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അവൾ ഇറങ്ങിപ്പോവുകയും ചെയ്യും. പിന്നെ പതിയെ തിരിച്ച് വരികയാണ് എന്ന് പറഞ്ഞു മെസേജ് അയക്കും’

‘എനിക്ക് വേണ്ടി ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ളതും തെറി കേട്ടിട്ടുള്ളതുമെല്ലാം അഭിയാണ്. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞാൻ എന്നുള്ള ഒരു ചേച്ചി ഉള്ളത‍ുകൊണ്ടാണ് ഇതെല്ലാം അനുഭവിച്ചത്. അവളെപ്പോലെ ഒരു കൂടപ്പിറപ്പിനെ കിട്ടാൻ വലിയ ഭാ​ഗ്യം ചെയ്യണം. എന്റെ ഒരു വലിയ ഭാ​ഗ്യമാണ് അഭി’ എന്നും അമൃത പറയുന്നു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്