കൂടെ വേദിയിലിരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് അന്ന് മാറ്റി നിർത്തി, ഇന്ന് അവരുടെ മുന്നിൽ ചേർത്ത് നിർത്തി; നന്ദി പറഞ്ഞ് അമൃത നായർ

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം താൻ പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട മോശം അനുഭവം അമൃത നായർ പങ്കുവച്ചിരുന്നു.

പഠിച്ച സ്‌കൂളിന്റെ 100 ആം വാർഷികത്തിന് തന്നെ ആദ്യം വിളിച്ചിരുന്നു എന്നും എന്നാൽ തനിക്ക് പ്രധാന അതിഥിയായ മന്ത്രി കെ. ബി ഗണേഷ് കുമാറിനോടൊപ്പം യോഗ്യത ഇല്ല എന്ന പേരിൽ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്നുമായിരുന്നു അമൃത പറഞ്ഞത്.

കാരണം ചോദിച്ചറിഞ്ഞപ്പോൾ അവർ പറഞ്ഞത്’ മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്’ എന്നായിരുന്നു’. അമൃത ഇക്കാര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. താരങ്ങളും പ്രതികരിച്ചിരുന്നു.

എന്നാല്‍ ഈ പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം മന്ത്രി കെ. ബി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അമൃത. താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാറും എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ അമൃത പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.

‘പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവല്ലോ. ആ വിഷയത്തില്‍ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പിന്തുണ അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി. വേദിയില്‍ ഒപ്പം ഇരിക്കാന്‍ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയ ബഹു: മന്ത്രി ഗണേഷ് സാറിനോട് ഓരായിരം നന്ദി.’ എന്ന കുറിപ്പോടെയാണ് അമൃത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം നാട്ടിൽ നിന്നും നടി എന്ന നിലയിലോ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലോ പോലും അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ പറയുന്നത്.

‘പഠിച്ച സ്‌കൂളിന്റെ 100 ആം വാർഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാൻ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാൻ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാൻ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് ഇല്ലെന്ന കാര്യം അറിഞ്ഞു. തന്റെ വരുമാനം ഉള്ള ദിവസം കളഞ്ഞിട്ടാണ് ഞാൻ ഇതിനുവേണ്ടി നിന്നത്’

‘സീരിയൽ കാണുന്ന എല്ലാവർക്കും എന്നെ അറിയാമെന്ന് കരുതുന്നു. വ്ലോഗ് കാണുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്. സ്വന്തം നാട്ടിൽ നിന്നും ഒരു അംഗീകാരം കിട്ടുക എന്നത് ഈ ഒരു മേഖലയിൽ നിൽക്കുന്ന ഏതൊരാൾക്കും സന്തോഷമായിരിക്കും. അത് ഇല്ലാതായപ്പോൾ എനിക്ക് വിഷമമായി. ഇതിന്റെ കാരണം ചോദിച്ചറിഞ്ഞപ്പോൾ അവർ പറഞ്ഞത്’ മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്’ എന്നായിരുന്നു’ നടി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ