തൃഷ വന്നപ്പോൾ നിവിൻ ഷൂട്ടിന് വരാതെ ഉദ്ഘാടനത്തിന് പോയി; ഒറ്റ ചിത്രത്തിലൂടെ നഷ്ടമായത് 4 കോടി രൂപ; നടനെതിരെ നിർമ്മാതാവ്

നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹേയ് ജൂഡ്’. തമിഴ് സൂപ്പർ താരം തൃഷയായിരുന്നു ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയായിരുന്നു ചിത്രം നിർമ്മിച്ചത്. സാമ്പത്തികമായി വലിയ പരാജയമായിരുന്നു ചിത്രം നേരിട്ടത്.

ഇപ്പോഴിതാ നിവിൻ പോളിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ അനിൽ അമ്പലക്കര. ആദ്യം കാളിദാസ് ജയറാമിനെ ആയിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്, എന്നാൽ സംവിധായകൻ തന്നെയാണ് സാറ്റലൈറ്റ് കിട്ടും എന്ന പേരിൽ നിവിൻ പോളിയെ നിർദ്ദേശിച്ചതെന്നും അനിൽ അമ്പലക്കര പറയുന്നു.

“ചിത്രത്തിൽ നിവിന്റെ പ്രതിഫലവുമായി സംബന്ധിച്ച് ആദ്യം ശ്യാമ പ്രസാദുമായി സംസാരിച്ചിരുന്നു. ഒരു തുക പറഞ്ഞതിന് ശേഷം അതിലും താഴ്ത്തി ചെയ്യിക്കാം എന്ന ധാരണയിലായി. എന്നാൽ എഗ്രിമെന്റ് വെച്ചപ്പോൾ നിവിൻ പോളി അതിൽ ഒന്നരക്കോടി എഴുതി. ഇത് ശ്യാമ പ്രസാദിനോട് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്ന് വാക്ക് തന്നു.

സിനിമ സിങ്ക് സൌണ്ട് ആയിരുന്നു പക്ഷേ ഡബ്ബിംഗിൽ കുറച്ചു വർക്കുകൾ കൂടി ഉണ്ടായിരുന്നു. അതിന് നിവിൻ പോളിയെ വിളിച്ചപ്പോൾ ഒരു കോടി കൊടുത്തതിന്റെ ബാക്കി തരാതെ വരില്ലെന്ന് പറഞ്ഞു. അവസാനം അത് ഒരു വിധം ഒതുക്കി. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് പുതിയ അനുഭവമാണ്.

ഷൂട്ടിംഗ് തുടങ്ങിയപ്പോഴും നിവിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞ് നിവിൻ പോളി സെറ്റിൽ നിന്നും മുങ്ങി. തൃഷ ഷൂട്ടിന് വന്നിട്ടും നിവിൻ ഇല്ലാത്തതുകൊണ്ട് കൊണ്ട് ഷൂട്ട് നടന്നില്ല. അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. നാല് കോടി രൂപയോളം നഷ്ടമാണ് ഹേയ് ജൂഡ് എന്ന സിനിമ കാരണം എനിക്കുണ്ടായത്.

തിയേറ്ററിൽ സിനിമ അധികം ഓടിയില്ല. പക്ഷേ 25 കോടി കളക്ഷൻ കിട്ടി എന്നൊക്കെ പറഞ്ഞ് പോസ്റ്റർ ഇറക്കി. ഇതൊക്കെ നായകന്മാർ അവർക്ക് അടുത്ത പ്രോജക്ട് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. ഇതിന് ശേഷം സിനിമ നിർമ്മാണത്തോട് മടുപ്പായി”. മിസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് അനിൽ അമ്പലക്കര നിവിൻ പോളിക്കെതിരെ രംഗത്തുവന്നത്.

ഹേയ് ജൂഡിന് മുൻപ് ‘റിച്ചി’ എന്ന തമിഴ് ചിത്രമായിരുന്നു നിവിന്റെതായി പുറത്തിറങ്ങിയത്. ആ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് പിന്നീട് വന്ന തന്റെ സിനിമയെയും ബാധിച്ചു എന്ന് അനിൽ അമ്പലക്കര കൂട്ടിച്ചേർത്തു.
നിവിൻ പോളിയുടെ അവസാനമിറങ്ങിയ ചിത്രങ്ങളായ രാമചന്ദ്ര ബോസ്സ്, സാറ്റർഡേ നൈറ്റ്, പടവെട്ട് എന്നിവയും സാമ്പത്തികമായി വലിയ പരാജയങ്ങളായിരുന്നു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്