തൃഷ വന്നപ്പോൾ നിവിൻ ഷൂട്ടിന് വരാതെ ഉദ്ഘാടനത്തിന് പോയി; ഒറ്റ ചിത്രത്തിലൂടെ നഷ്ടമായത് 4 കോടി രൂപ; നടനെതിരെ നിർമ്മാതാവ്

നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹേയ് ജൂഡ്’. തമിഴ് സൂപ്പർ താരം തൃഷയായിരുന്നു ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയായിരുന്നു ചിത്രം നിർമ്മിച്ചത്. സാമ്പത്തികമായി വലിയ പരാജയമായിരുന്നു ചിത്രം നേരിട്ടത്.

ഇപ്പോഴിതാ നിവിൻ പോളിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ അനിൽ അമ്പലക്കര. ആദ്യം കാളിദാസ് ജയറാമിനെ ആയിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്, എന്നാൽ സംവിധായകൻ തന്നെയാണ് സാറ്റലൈറ്റ് കിട്ടും എന്ന പേരിൽ നിവിൻ പോളിയെ നിർദ്ദേശിച്ചതെന്നും അനിൽ അമ്പലക്കര പറയുന്നു.

“ചിത്രത്തിൽ നിവിന്റെ പ്രതിഫലവുമായി സംബന്ധിച്ച് ആദ്യം ശ്യാമ പ്രസാദുമായി സംസാരിച്ചിരുന്നു. ഒരു തുക പറഞ്ഞതിന് ശേഷം അതിലും താഴ്ത്തി ചെയ്യിക്കാം എന്ന ധാരണയിലായി. എന്നാൽ എഗ്രിമെന്റ് വെച്ചപ്പോൾ നിവിൻ പോളി അതിൽ ഒന്നരക്കോടി എഴുതി. ഇത് ശ്യാമ പ്രസാദിനോട് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്ന് വാക്ക് തന്നു.

സിനിമ സിങ്ക് സൌണ്ട് ആയിരുന്നു പക്ഷേ ഡബ്ബിംഗിൽ കുറച്ചു വർക്കുകൾ കൂടി ഉണ്ടായിരുന്നു. അതിന് നിവിൻ പോളിയെ വിളിച്ചപ്പോൾ ഒരു കോടി കൊടുത്തതിന്റെ ബാക്കി തരാതെ വരില്ലെന്ന് പറഞ്ഞു. അവസാനം അത് ഒരു വിധം ഒതുക്കി. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് പുതിയ അനുഭവമാണ്.

ഷൂട്ടിംഗ് തുടങ്ങിയപ്പോഴും നിവിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞ് നിവിൻ പോളി സെറ്റിൽ നിന്നും മുങ്ങി. തൃഷ ഷൂട്ടിന് വന്നിട്ടും നിവിൻ ഇല്ലാത്തതുകൊണ്ട് കൊണ്ട് ഷൂട്ട് നടന്നില്ല. അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. നാല് കോടി രൂപയോളം നഷ്ടമാണ് ഹേയ് ജൂഡ് എന്ന സിനിമ കാരണം എനിക്കുണ്ടായത്.

തിയേറ്ററിൽ സിനിമ അധികം ഓടിയില്ല. പക്ഷേ 25 കോടി കളക്ഷൻ കിട്ടി എന്നൊക്കെ പറഞ്ഞ് പോസ്റ്റർ ഇറക്കി. ഇതൊക്കെ നായകന്മാർ അവർക്ക് അടുത്ത പ്രോജക്ട് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. ഇതിന് ശേഷം സിനിമ നിർമ്മാണത്തോട് മടുപ്പായി”. മിസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് അനിൽ അമ്പലക്കര നിവിൻ പോളിക്കെതിരെ രംഗത്തുവന്നത്.

ഹേയ് ജൂഡിന് മുൻപ് ‘റിച്ചി’ എന്ന തമിഴ് ചിത്രമായിരുന്നു നിവിന്റെതായി പുറത്തിറങ്ങിയത്. ആ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് പിന്നീട് വന്ന തന്റെ സിനിമയെയും ബാധിച്ചു എന്ന് അനിൽ അമ്പലക്കര കൂട്ടിച്ചേർത്തു.
നിവിൻ പോളിയുടെ അവസാനമിറങ്ങിയ ചിത്രങ്ങളായ രാമചന്ദ്ര ബോസ്സ്, സാറ്റർഡേ നൈറ്റ്, പടവെട്ട് എന്നിവയും സാമ്പത്തികമായി വലിയ പരാജയങ്ങളായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക