പഴയകാല നായികയുടെ മകനും നായകനായി എത്തുന്നു

പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച സുമലതയെ ആരും മറന്ന് കാണാന്‍ സാധ്യതയില്ല. കന്നഡ സിനിമ നടന്‍ അംബരീഷ് വിവാഹം ചെയ്ത് കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു സുമലത. താരദമ്പതികള്‍ ഇപ്പോള്‍ മകനെ സിനിമ ലോകത്തിന് കൈമാറുകയാണ്. അഭിഷേക് ഗൗഡയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

സന്ദേശ് നാഗരാജ് നിര്‍മിക്കുന്ന ചിത്രത്തിലാണ് അഭിഷേക് അഭിനയിക്കുന്നത്. എല്ലാം തികഞ്ഞ ഒരു ചിത്രത്തില്‍ അഭിനയിക്കാനായി കാത്തിരിക്കുകയാണ് അഭിഷേക്. ചേതന്‍ കുമാര്‍ പവന്‍ വാദ്യാര്‍ എന്നിവരുടെ തിരക്കഥയില്‍ മികച്ച തിരക്കഥയാവും നിര്‍മിക്കുകയെന്ന് സന്ദേശ് നാഗ് രാജ് പറഞ്ഞുവെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.

സുമലതയും അംബരീഷും വിവാഹം കഴിച്ചത് 1991ലാണ്. ഇടക്കാലത്ത് അംബരീഷ് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  സംസ്ഥാന വാര്‍ത്താ വിനിമയ പ്രക്ഷേപണമന്ത്രി, പാര്‍ലമെന്‍റംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അംബരീഷ് ഇപ്പോള്‍ വീണ്ടും സിനിമ രംഗത്ത് സജീവമായി തുടങ്ങി.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി