സ്വര്‍ണ കിരീടം തട്ടിയിട്ടത് ക്യാമറാമാന്‍, അതിന് ദുര്‍വ്യാഖ്യാനം നല്‍കി, സൈബര്‍ മനോരോഗികള്‍ ആഘോഷിക്കുകയാണ്.. ഭാഗ്യമോള്‍ക്ക് ആശംസകള്‍: ശ്രീയ രമേഷ്

പ്രധാനമന്ത്രിയും മലയാളത്തിലെ പ്രമുഖ താരങ്ങളും പങ്കെടുത്ത ഗംഭീര വിവാഹച്ചടങ്ങ് ആയിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കൊപ്പവും പല തരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. ചില സൈബര്‍ മനോരോഗികള്‍ സുരേഷ് ഗോപിയെയും കുടുംബത്തെയും അലോസരപ്പെടുത്താനും വേദനിപ്പിക്കാനും നോക്കുകയാണെന്ന് പറയുകയാണ് നടി ശ്രീയ രമേഷ്. ശ്രീയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ശ്രീയയുടെ വാക്കുകള്‍:

ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയില്‍ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂര്‍വ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവര്‍ത്തകരുടേയും സാന്നിധ്യം. ഭാഗ്യമോള്‍ക്കും ഭര്‍ത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാര്‍ത്ഥനകളും.

PS : ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയില്‍ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന്‍/ അലോസരപ്പെടുത്തുവാന്‍ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബര്‍ മനോരോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ഇപ്പോഴും നിര്‍ത്തിയിട്ടില്ല. തൃശ്ശൂരിലെ പള്ളിയില്‍ മാതാവിന്റെ തിരുരൂപത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സമയത്ത് ഏതോ ക്യാമറമാന്‍ അത് തട്ടിയിട്ടത് എന്തെല്ലാം ദുര്‍ വ്യാഖ്യാനം നല്‍കി ഇവര്‍.

ഒടുവില്‍ ഇതാ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കരികെ മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ഒരു ചിത്രം പോലും സൈബര്‍ മനോരോഗികള്‍ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങള്‍ നല്‍കി ആഘോഷിക്കുകയാണ്. അദ്ദേഹം ബഹു. പ്രധാനമന്ത്രിയില്‍ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മള്‍ കണ്ടു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയില്‍ കലാകാരന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രവര്‍ത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ’- ശ്രീയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക