സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല.. സിനിമയാണ് എന്നെ പെണ്ണാക്കിയത്: റായ് ലക്ഷ്മി

ടോംബോയ് ആയിരുന്ന താന്‍ പെണ്‍കുട്ടി ആയി മാറിയത് സിനിമയില്‍ വന്ന ശേഷമാണെന്ന് നടി റായ് ലക്ഷ്മി. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടി ആയിട്ടാണ്. സിനിമയാണ് തന്നെ ഒരു പെണ്ണാക്കി മാറ്റിയത് എന്നാണ് റായ് ലക്ഷ്മി മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചിരിക്കുന്നത്. വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് റായ് ലക്ഷ്മി സംസാരിച്ചത്.

”എനിക്ക് ഒന്നിനെ കുറിച്ചും ഭയമില്ല. എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്. സിനിമയില്‍ വന്നപ്പോഴാണ് ഞാനൊരു പെണ്‍കുട്ടിയുടെ ലുക്കില്‍ വരുന്നത്. അതല്ലാതെ സ്‌കൂള്‍ കാലത്തെല്ലാം തനി ടോംബോയ് ആയിരുന്നു. ബൈക്ക് ഓടിക്കും, മുടി വെട്ടി ചെറുതാക്കി, വസ്ത്രധാരണത്തിനുമെല്ലാം ഒരു ടോംബോയായിരുന്നു.”

”സിനിമയാണ് എന്നെ ഒരു പെണ്ണാക്കി മാറ്റിയത്. സെക്‌സി എന്ന് എന്നെ വിളിച്ചു കേള്‍ക്കാറുണ്ട്. സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും ആളുകളെന്നെ സെക്‌സി എന്ന് വിളിക്കും. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാനെന്നും വിവാദങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു.”

”എപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്നു. ആക്ടര്‍ എന്ന പാക്കേജിനൊപ്പം വരുന്നതാണ് ഈ വിവാദങ്ങളും. നിങ്ങളൊരു അഭിനേതാവ് അല്ലെങ്കില്‍ തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തിത്വമല്ലെങ്കില്‍ ഈ വാദങ്ങള്‍ക്കൊന്നും അര്‍ത്ഥം തന്നെ ഇല്ലാതായി പോവും” എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

അതേസമയം, ‘ഡിഎന്‍എ’ എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെതായി ഇപ്പോള്‍ തിയേറ്ററുകളിലുള്ളത്. ടി.എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ജൂണ്‍ 14ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസര്‍ കഥാപാത്രമായാണ് റായ് ലക്ഷ്മി വേഷമിട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക