വെടിയാണോ എന്ന് പച്ചയ്ക്ക് ചോദിച്ചു, ഞാന്‍ യെസ് തന്നെ പറഞ്ഞു.. ഇത് മലയാളികളുടെ പ്രശ്‌നമാണ്: നയന എല്‍സ

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി നയന എല്‍സ തുറന്നു പറഞ്ഞിരുന്നു. ‘ജൂണ്‍’ എന്ന സിനമയിലൂടെയാണ് നയന ശ്രദ്ധ നേടിയത്. ലോക്ഡൗണ്‍ കാലത്ത് താരം പുത്തന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ടുമായി എത്തിയിരുന്നു. മുടി ബ്ലോണ്ട് ചെയ്ത്, ഷോര്‍ട്സ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പങ്കുവച്ചത്.

ഇതിനെ തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ട മോശം കമന്റുകളെ കുറിച്ചാണ് നയന പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഓക്കെയായിരുന്നു. ഫെയ്സ്ബുക്കില്‍ ആയിരുന്നു പ്രശ്നം മൊത്തം. എന്തൊക്കെ കമന്റുകളാണ് വന്നത്. ഷോര്‍ട്സും വൈറ്റ് ടീഷര്‍ട്ടുമാണ് ധരിച്ചത്.

സാരിയിലൊക്കെ ആണല്ലോ കണ്ടിട്ടുള്ളത് അതുകൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. അതിനാല്‍ താന്‍ അന്നൊന്നും പറഞ്ഞില്ല. പിന്നെ മാലിദ്വീപില്‍ പോയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ബിക്കിനിയൊന്നുമല്ല. ഷോര്‍ട്സ് തന്നെയായിരുന്നു. കുറച്ച് വയറൊക്കെ കാണാം എന്ന് മാത്രം.

പക്ഷെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് എന്നെ ടാഗ് ചെയ്ത് പോസ്റ്റിട്ടിരിക്കുന്നു. ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. താനത് കാണും എന്നുറപ്പിക്കാന്‍ തന്നെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. പച്ചയ്ക്ക് പറഞ്ഞാല്‍ ‘വെടി യെസ് ഓര്‍ നോ’ എന്നായിരുന്നു.

സാരിയുടുത്ത ചിത്രത്തിനെയാണ് പറയുന്നത്. സൈക്കോ ആണെന്ന് തോന്നുന്നു. നമ്മളെ വേദനിപ്പിക്കുമ്പോള്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണ്. താന്‍ അതില്‍ യെസ് എന്ന് ടിക് ചെയ്തു. അവര്‍ക്കാ സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ. ആ പേജ് റിപ്പോര്‍ട്ട് ചെയ്തു.

‘ഉല്ലാസം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഒരു ഫോട്ടോ ഇട്ടിരുന്നു. വിഷമിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതിനൊരാള്‍ കമന്റ് ചെയ്തത് ‘തലേന്ന് അടിച്ചതിന്റെ ഹാങ് ഓവര്‍ മാറിയില്ലേ’ എന്നായിരുന്നു. ഇത് മലയാളികളുടെ പ്രശ്‌നമാണ് എന്നാണ് നയന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക