വെടിയാണോ എന്ന് പച്ചയ്ക്ക് ചോദിച്ചു, ഞാന്‍ യെസ് തന്നെ പറഞ്ഞു.. ഇത് മലയാളികളുടെ പ്രശ്‌നമാണ്: നയന എല്‍സ

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി നയന എല്‍സ തുറന്നു പറഞ്ഞിരുന്നു. ‘ജൂണ്‍’ എന്ന സിനമയിലൂടെയാണ് നയന ശ്രദ്ധ നേടിയത്. ലോക്ഡൗണ്‍ കാലത്ത് താരം പുത്തന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ടുമായി എത്തിയിരുന്നു. മുടി ബ്ലോണ്ട് ചെയ്ത്, ഷോര്‍ട്സ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പങ്കുവച്ചത്.

ഇതിനെ തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ട മോശം കമന്റുകളെ കുറിച്ചാണ് നയന പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഓക്കെയായിരുന്നു. ഫെയ്സ്ബുക്കില്‍ ആയിരുന്നു പ്രശ്നം മൊത്തം. എന്തൊക്കെ കമന്റുകളാണ് വന്നത്. ഷോര്‍ട്സും വൈറ്റ് ടീഷര്‍ട്ടുമാണ് ധരിച്ചത്.

സാരിയിലൊക്കെ ആണല്ലോ കണ്ടിട്ടുള്ളത് അതുകൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. അതിനാല്‍ താന്‍ അന്നൊന്നും പറഞ്ഞില്ല. പിന്നെ മാലിദ്വീപില്‍ പോയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ബിക്കിനിയൊന്നുമല്ല. ഷോര്‍ട്സ് തന്നെയായിരുന്നു. കുറച്ച് വയറൊക്കെ കാണാം എന്ന് മാത്രം.

പക്ഷെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് എന്നെ ടാഗ് ചെയ്ത് പോസ്റ്റിട്ടിരിക്കുന്നു. ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. താനത് കാണും എന്നുറപ്പിക്കാന്‍ തന്നെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. പച്ചയ്ക്ക് പറഞ്ഞാല്‍ ‘വെടി യെസ് ഓര്‍ നോ’ എന്നായിരുന്നു.

സാരിയുടുത്ത ചിത്രത്തിനെയാണ് പറയുന്നത്. സൈക്കോ ആണെന്ന് തോന്നുന്നു. നമ്മളെ വേദനിപ്പിക്കുമ്പോള്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണ്. താന്‍ അതില്‍ യെസ് എന്ന് ടിക് ചെയ്തു. അവര്‍ക്കാ സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ. ആ പേജ് റിപ്പോര്‍ട്ട് ചെയ്തു.

‘ഉല്ലാസം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഒരു ഫോട്ടോ ഇട്ടിരുന്നു. വിഷമിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതിനൊരാള്‍ കമന്റ് ചെയ്തത് ‘തലേന്ന് അടിച്ചതിന്റെ ഹാങ് ഓവര്‍ മാറിയില്ലേ’ എന്നായിരുന്നു. ഇത് മലയാളികളുടെ പ്രശ്‌നമാണ് എന്നാണ് നയന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി