വഴങ്ങിയില്ലെങ്കില്‍ അവസരമില്ലെന്ന് മലയാളത്തിലെ കുടുംബചിത്രങ്ങളുടെ സംവിധായകന്‍.. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു. അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ഏപ്രില്‍ 4ന്. ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു. ഞാന്‍ പറഞ്ഞു, ശരി സാര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു.

അല്ല എനിക്ക് ഡീറ്റെയ്ല്‍ ആയി ലക്ഷ്മിയുടെ അടുത്ത് കഥാപാത്രം ഡിസ്‌കസ് ചെയ്യണം. പിന്നെ ഇവിടെ സ്റ്റേ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ പറ്റില്ല, ഞാന്‍ കുട്ടികളെയൊക്കെ വിട്ടിട്ട് വന്നതാണ്. ഒരു പടം ചെയ്യാന്‍ പുറത്തേക്ക് അങ്ങനെ ഞാന്‍ പോകാറില്ല. പോയാലും ഷൂട്ട് കഴിഞ്ഞാല്‍ അടുത്ത മിനിറ്റ് ഞാന്‍ പുറപ്പെടും, എനിക്ക് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി മെസേജ് അയച്ചു.

ഇന്ന് ഇവിടെ എന്റൊപ്പം സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോള്‍ ഉള്ളു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി, ഞാന്‍ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്. അതേസമയം, തമിഴ് സിനിമയിലും ദുരനുഭവം ഉണ്ടായെന്നും ലക്ഷ്മി പറയുന്നുണ്ട്.

അയാള്‍ സംസാരിക്കുന്ന വിധത്തിലും, തൊട്ട് സംസാരിക്കുന്നതും അസ്വസ്ഥത ഉണ്ടാകും. ഞാന്‍ അത് പെട്ടെന്ന് പറയും. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പറയും. അത് പുള്ളിക്ക് പിടിച്ചില്ല. അതുകൊണ്ട് ഞാന്‍ ചുമ്മാ നടന്നു പോകുന്ന ഷോട്ട് പോലും 19 ടേക്ക് വരെ എടുപ്പിക്കും. ഈ മുഖത്ത് ലൈറ്റ് അടിപ്പിക്കണ്ട കാണാന്‍ കൊള്ളത്തില്ല എന്ന് വലുതായി സെറ്റില്‍ പറയും. ഇയാള്‍ എന്നോട് മാപ്പ് പറയണം എന്ന് ഞാന്‍ പറയും എന്നാണ് ലക്ഷ്മി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ