ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണമെന്ന് ഉണ്ടായിരുന്നു, ജാനുമായി മൂന്ന് വര്‍ഷത്തോളം ലിവിംഗ് ടുഗദര്‍ എന്ന് പറയാവുന്ന ബന്ധമായിരുന്നു: ആര്യ

ബിഗ് ബോസ് ഷോയില്‍ വച്ച് താന്‍ ജാന്‍ എന്ന് വിളിക്കുന്ന വ്യക്തിയുമായി പ്രണയത്തിലാണെന്ന് നടിയും അവതാരകയുമായ ആര്യ തുറന്നു പറഞ്ഞിരുന്നു. ഷോയില്‍ നിന്ന് പുറത്തു വന്നതിനു ശേഷം ജാനുമായി പിരിഞ്ഞെന്നും തന്റെ അടുത്ത സുഹൃത്തുമായി അയാള്‍ റിലേഷനില്‍ ആയെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ജാനുമായി ലിവിംഗ ടുഗദെര്‍ പോലെത്തെ ബന്ധമായിരുന്നുവെന്നാണ് ആര്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നമ്മളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവെക്കാന്‍ ഏത് പെണ്‍കുട്ടിയാണ് ആഗ്രഹിക്കാത്തത്. ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണം എന്ന് ഉണ്ടായിരുന്നു. ആദ്യ വിവാഹം പിരിഞ്ഞ് കഴിഞ്ഞ് ജാന്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ അതൊക്കെയായിരുന്നു മനസില്‍. പക്ഷേ എല്ലാം തകര്‍ന്നു.

ബഡായ് ബംഗ്ലാവിലെ പൊട്ടത്തരം മാത്രം പറയുന്ന കഥാപാത്രമാണ് താനെന്ന് എല്ലാവരും കരുതി. ബിഗ് ബോസില്‍ എത്തിയപ്പോള്‍ ആ ധാരണ മാറി. റിയാലിറ്റി ഷോയിലെ തന്റെ പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അത് ശരിയല്ല. അകലുന്നു എന്ന തോന്നല്‍ അതിന് മുമ്പേ ഉണ്ടായിരുന്നു.

ജാനുമായി മൂന്ന് വര്‍ഷത്തോളം ഉണ്ടായിരുന്ന ബന്ധം ലിവിംഗ് ടുഗദര്‍ എന്ന് പറയാവുന്ന അത്ര അടുപ്പമായിരുന്നു. അദ്ദേഹം ദുബായിലാണ്. നാട്ടില്‍ വരുമ്പോള്‍ താമസിച്ചിരുന്നതൊക്കെ തന്റെ വീട്ടിലാണ്. തന്നെക്കാള്‍ നന്നായി മോളെ കെയര്‍ ചെയ്യുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. റിയാലിറ്റി ഷോ കഴിഞ്ഞ് വന്ന ഉടന്‍ കല്യാണം കഴിക്കാമെന്നാണ് കരുതിയിരുന്നത്.

പിന്നീടാണ് കാര്യങ്ങളെല്ലാം മാറിയത് എന്നാണ് ആര്യ പറയുന്നത്. മുന്‍ഭര്‍ത്താവ് രോഹിത്തുമായി ഇപ്പോഴും നല്ല സൗഹൃദമുള്ളതിനെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. താന്‍ മൂഡ് ഓഫ് ആയ സമയത്തൊക്കെ രോഹിത്ത് സപ്പോര്‍ട്ട് തന്നിരുന്നു. ആ ദിവസങ്ങളിലൊക്കെ ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു.

എങ്കിലും വീണ്ടും ഒന്നിച്ച് ജീവിക്കുക എന്നത് പ്രയാസമാണെന്നും ആര്യ പറയുന്നു. ഇനിയും നല്ലൊരാള്‍ ജീവിതത്തിലേക്ക് വന്ന് ചേരുമെന്ന പ്രതീക്ഷയുണ്ട്. അത് തീര്‍ച്ചയായും ഖുശിയുടെ സന്തോഷം കൂടി പരിഗണിച്ച് കൊണ്ടിരിക്കുമെന്നാണ് ആര്യ പറയുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി