എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്റെ ഇന്‍ബോക്‌സില്‍ ഒരു മെസേജ് അയക്കൂ; സ്ത്രീധന വിഷയത്തില്‍ പ്രതികരിച്ച് ആര്യ

വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്ത്രീധനം എന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടിയും അവതാരകയുമായ ആര്യയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടിയുടെ പ്രതികരണം.

“സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയച്ചതായി” ആര്യ പറയുന്നു. “എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണ്”.

“നമ്മള്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം”, ആര്യ പറയുന്നു.

ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ ഒകെ നിങ്ങള് നേരിടുന്നെങ്കില്‍ തുറന്ന് സംസാരിക്കൂ. സ്വന്തം ആള്‍ക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഉണ്ട് ഇവിടെ. എനിക്ക് അതേ ചെയ്യാന്‍ പറ്റൂളളൂ. ആര്‍ക്കെങ്കിലും ഇതുപോലെയുളള എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കില്‍ എന്റെ ഇന്‍ബോക്സില്‍ ഒരു മെസേജ് അയക്കൂ. ഞാന്‍ സംസാരിക്കാം. എന്നെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാം”, ആര്യ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക