'റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയതാണ്; പോകുമ്പോൾ നവാസിന് ഒരസ്വസ്ഥതയും ഉണ്ടായിരുന്നില്ല', അനുസ്മരിച്ച് സഹപ്രവർത്തകർ

നടൻ കലാഭവൻ നവാസിന്റെ വിയോ​ഗ വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞ ദിവസം നടനെ മരിച്ച നിലയിൽ കണ്ടത്. നവാസിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് മരണം ഉൾകൊള്ളാനാകാതെ പോസ്റ്റുകൾ പങ്കിടുന്നത്. അവസാന നിമിഷം വരെ വളരെ സജീവമായി സിനിമ സെറ്റിൽ നിറഞ്ഞുനിന്ന താരമായിരുന്നു കലാഭവൻ നവാസ് എന്ന് നടൻ പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രത്തിൽ കുഞ്ഞികൃഷ്ണനും അഭിനയിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതുകൊണ്ട് വീട്ടിൽ പോയിട്ട് വരാം എന്നുപറഞ്ഞ് റൂം വെക്കേറ്റ് ചെയ്യാൻ പോയതാണ് നവാസ് എന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.

“കഴിഞ്ഞ മാസം 25നാണ് നവാസ് ഷൂട്ടിങ്ങിന് ജോയിൻ ചെയ്തത്. നാളെയും മറ്റന്നാളും അദ്ദേഹത്തിന് ഇല്ല. അപ്പോൾ വീട്ടിൽ പോയി തിരിച്ചുവരാം എന്നാണ് പറഞ്ഞത്. പോകുമ്പോൾ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം എനിക്ക് ഷൂട്ട് ഇല്ല. ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുന്നു. റൂം വെക്കേറ്റ് ചെയ്ത് പോയി ഫ്രഷ് ആയി വരാം എന്ന് പറഞ്ഞ് റൂമിലേക്ക് പോയതാണ്. വളരെ സജീവമായി രാവിലെ മുതൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവസാനം പോകുന്ന സമയത്ത് വീട്ടിൽ പോകണം എന്ന് പറഞ്ഞ് ഒരു കുഴപ്പവുമില്ലാതെ നടന്നുപോയതാണ്, അതിന് ശേഷം ഒൻപതര വരെ ഞങ്ങൾക്ക് ഷൂട്ട് ഉണ്ടായിരുന്നു.

ഹോട്ടൽ ജീവനക്കാർ വിളിച്ചുപറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞത്. അസുഖമാണ് എന്നാണ് കരുതിയത്. കാരണം അത്ര സജീവമായി തന്നെ സെറ്റിൽ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല. കുറെക്കാലം സിനിമയിൽ സജീവമല്ലാതെ ഇപ്പോൾ തിരിച്ച് ആക്ടീവ് ആയി വരുന്ന സമയമായിരുന്നു. ഇന്നലെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് വീട്ടിലെ കാര്യങ്ങളും സിനിമാകാര്യങ്ങളും ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല”, പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അതേസമയം “കലാഭവൻ നവാസിന് ആദരാഞ്ജലികൾ”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിലീപ്, ടൊവിനോ തോമസ്, നിവിൻ പോളി, അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് എത്തിയിട്ടുണ്ട്. നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും. 1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കുക. 5:15 ന് ശേഷം പ്രാർത്ഥനകളോടെ സംസ്കാരം നടക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ