'റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയതാണ്; പോകുമ്പോൾ നവാസിന് ഒരസ്വസ്ഥതയും ഉണ്ടായിരുന്നില്ല', അനുസ്മരിച്ച് സഹപ്രവർത്തകർ

നടൻ കലാഭവൻ നവാസിന്റെ വിയോ​ഗ വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞ ദിവസം നടനെ മരിച്ച നിലയിൽ കണ്ടത്. നവാസിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് മരണം ഉൾകൊള്ളാനാകാതെ പോസ്റ്റുകൾ പങ്കിടുന്നത്. അവസാന നിമിഷം വരെ വളരെ സജീവമായി സിനിമ സെറ്റിൽ നിറഞ്ഞുനിന്ന താരമായിരുന്നു കലാഭവൻ നവാസ് എന്ന് നടൻ പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രത്തിൽ കുഞ്ഞികൃഷ്ണനും അഭിനയിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതുകൊണ്ട് വീട്ടിൽ പോയിട്ട് വരാം എന്നുപറഞ്ഞ് റൂം വെക്കേറ്റ് ചെയ്യാൻ പോയതാണ് നവാസ് എന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.

“കഴിഞ്ഞ മാസം 25നാണ് നവാസ് ഷൂട്ടിങ്ങിന് ജോയിൻ ചെയ്തത്. നാളെയും മറ്റന്നാളും അദ്ദേഹത്തിന് ഇല്ല. അപ്പോൾ വീട്ടിൽ പോയി തിരിച്ചുവരാം എന്നാണ് പറഞ്ഞത്. പോകുമ്പോൾ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം എനിക്ക് ഷൂട്ട് ഇല്ല. ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുന്നു. റൂം വെക്കേറ്റ് ചെയ്ത് പോയി ഫ്രഷ് ആയി വരാം എന്ന് പറഞ്ഞ് റൂമിലേക്ക് പോയതാണ്. വളരെ സജീവമായി രാവിലെ മുതൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവസാനം പോകുന്ന സമയത്ത് വീട്ടിൽ പോകണം എന്ന് പറഞ്ഞ് ഒരു കുഴപ്പവുമില്ലാതെ നടന്നുപോയതാണ്, അതിന് ശേഷം ഒൻപതര വരെ ഞങ്ങൾക്ക് ഷൂട്ട് ഉണ്ടായിരുന്നു.

ഹോട്ടൽ ജീവനക്കാർ വിളിച്ചുപറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞത്. അസുഖമാണ് എന്നാണ് കരുതിയത്. കാരണം അത്ര സജീവമായി തന്നെ സെറ്റിൽ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല. കുറെക്കാലം സിനിമയിൽ സജീവമല്ലാതെ ഇപ്പോൾ തിരിച്ച് ആക്ടീവ് ആയി വരുന്ന സമയമായിരുന്നു. ഇന്നലെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് വീട്ടിലെ കാര്യങ്ങളും സിനിമാകാര്യങ്ങളും ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല”, പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അതേസമയം “കലാഭവൻ നവാസിന് ആദരാഞ്ജലികൾ”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിലീപ്, ടൊവിനോ തോമസ്, നിവിൻ പോളി, അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് എത്തിയിട്ടുണ്ട്. നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും. 1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കുക. 5:15 ന് ശേഷം പ്രാർത്ഥനകളോടെ സംസ്കാരം നടക്കും.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി