നിലപാടില്‍ മലക്കം മറിഞ്ഞ് നടന്‍ പാര്‍ത്ഥിപന്‍, രജനിയും കമലും രാഷ്ട്രീയത്തില്‍ വരണം

രജനികാന്തിന്റെയും കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് നടന്‍ പാര്‍ത്ഥിപന്‍. മുന്‍പ് കമലും രജനിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ 10 ശതമാനം വോട്ട് പോലും നേടാനാവില്ലെന്ന പാര്‍ത്ഥിപന്റെ അഭിപ്രായം തമിഴകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.

ഇപ്പോള്‍ രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണെന്നും ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഇരുവര്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നും പാര്‍ത്ഥിപന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും രാഷ്ട്രീയത്തില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതൊന്നുമല്ല വിഷയം. അവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നതാണ്.

അതിനാല്‍ ആശ്രമത്തെ അഭിനന്ദിക്കണം. എന്നാല്‍ മുന്നണി സംവിധാനത്തിന് ഞാനെതിരാണ്. അത് സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മാത്രമുള്ളതാണ്. ഇരുവരും രാഷ്ട്രീയത്തില്‍ യോജിക്കാതെ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം- പാര്‍ത്ഥിപന്‍ പറഞ്ഞു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്