ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? തോറ്റ് കൊടുത്തതാണ്..: ബാല

ബാലയും യൂട്യൂബര്‍ ചെകുത്താനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടന്റെ മൊഴി എടുത്തു. ഇതിനിടെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ബാലയുടെ കോളിന്റെ റെക്കോര്‍ഡ് ആണ് സായ് പുറത്തുവിട്ടത്. ”പതിനേഴ് വയസില്‍ വരുമാനം ഇല്ലാത്തപ്പോള്‍ തുടങ്ങിതാണ് ചാരിറ്റി പ്രവര്‍ത്തനം കടമയല്ല സ്‌നേഹമാണ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ പോലും ഇങ്ങനെ ആരെയും സഹായിച്ചിട്ടില്ല. അതിനെ പറ്റിയൊക്കെ കുറ്റം പറഞ്ഞപ്പോള്‍ സങ്കടമായി” എന്ന് ബാല പറയുന്നുണ്ട്.

ചെകുത്താന്‍ പറഞ്ഞതില്‍ പലതും നുണയാണെന്നും ബാല പറയുന്നുണ്ട്. ഇതിനിടയില്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. ”ഇത്രയേറെ യുട്യൂബേഴ്‌സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?” എന്നാണ് സായിയോട് ബാല പറയുന്നത്.

താന്‍ ഒരിക്കല്‍ ചോദിച്ചുവെന്ന് സായ് പറഞ്ഞപ്പോള്‍, താന്‍ ഉത്തരം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ബാല തിരിക ചോദിച്ചത്. പിന്നാലെ ”ഞാന്‍ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റു കൊടുത്തതാണ്. ചില സമയം നമ്മള്‍ തോറ്റുകൊടുക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. അവര്‍ വിജയിക്കാന്‍ വേണ്ടിയാണ്” എന്നാണ് ബാല പറയുന്നത്.

Latest Stories

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി