കരീനയ്ക്ക് ബോധമുണ്ടായിരുന്നില്ലേ? ലഹരി പാര്‍ട്ടികളില്‍ മുങ്ങിക്കിടന്ന താരം! ചര്‍ച്ചകളോട് പ്രതികരിച്ച് ട്വിങ്കിള്‍ ഖന്ന

സെയ്ഫ് അലിഖാന് കുത്തേറ്റ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മോഷ്ടിക്കാനെത്തിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്ന ബംഗ്ലാദേശ് സ്വദേശിയായ അക്രമിയെ പൊലീസ് പിടിച്ചു കഴിഞ്ഞു. എന്നാല്‍ സെയ്ഫിന്റെ വീട്ടില്‍ നടന്ന കടന്നു കയറ്റത്തെ കുറിച്ച് ഇതിനോടകം തന്നെ പല വിധത്തിലുള്ള ചര്‍ച്ചകളും തിയറികളും നടന്നു കഴിഞ്ഞു.

സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിനെ ആക്രമിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ഇതിലധികവും. കരീന കപൂറിനെ ലക്ഷ്യം വച്ചുള്ള കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. സെയ്ഫ് ആക്രമിക്കപ്പെടുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്ക്കെതിരെയാണ് ട്വിങ്കിള്‍ രംഗത്തെത്തിയിരിക്കുന്നത്.

”സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ” എന്നാണ് ട്വിങ്കിളിന്റെ പ്രതികരണം.

അതേസമയം, ജനുവരി 16ന് ആക്രമിക്കപ്പെട്ട താരം ജനുവരി 21ന് ആണ് സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തുന്നത്. നട്ടെല്ലിന് അടക്കം സര്‍ജറി കഴിഞ്ഞ സെയ്ഫ് ആശുപത്രിയില്‍ നിന്നും നടന്നു വന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ആക്രമണം നടന്നു എന്നത് പിആര്‍ സ്റ്റണ്ട് ആണോ എന്നാണ് പലരും ചോദിച്ചത്.

മാത്രമല്ല സെയ്ഫ് അലിഖാന് 25 ലക്ഷം ഇന്‍ഷുറന്‍സ് തുക വളരെ പെട്ടെന്ന് അനുവദിച്ചതിന്റെ പേരിലും വിവാദങ്ങള്‍ നടക്കുന്നുണ്ട്. 35.95 ലക്ഷം രൂപയുടെ ക്ലെയിമിനായി അപേക്ഷിച്ച നടന് വളരെ വേഗത്തില്‍ 25 ലക്ഷം അനുവദിക്കുകയായിരുന്നു. സാധാരണക്കാര്‍ക്ക് സ്‌പെല്ലിങ് മിസ്റ്റേക് പോലുള്ള ചെറിയ പിഴവുകള്‍ വരെ പറഞ്ഞ് ക്ലെയിം തള്ളുമ്പോഴാണ് നടന്‍ വേഗം തുക അനുവദിച്ചത് എന്നാണ് പലരും വിമര്‍ശിക്കുന്നത്.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍