കാര്‍ അപകടത്തില്‍ പെടുത്തി, വെള്ളത്തില്‍ വിഷം കലക്കി.. മീടൂ ആരോപണത്തിന് ശേഷം വധശ്രമങ്ങള്‍ ഉണ്ടായി: തനുശ്രീ ദത്ത

മീടു ആരോപണത്തിന് ശേഷം തനിക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടായെന്ന് നടി തനുശ്രീ ദത്ത. വെള്ളത്തില്‍ വിഷം കലര്‍ത്തിയും കാറ് അപകടത്തില്‍പ്പെടുത്തിയും തന്നെ വകവരുത്താന്‍ ശ്രമിച്ചു എന്നാണ് നടി പറയുന്നത്. 2018ല്‍ ആണ് തനുശ്രീ ദത്ത നടനും നിര്‍മ്മാതാവുമായ നാന പടേക്കര്‍ക്ക് എതിരെ മീടു ആരോപണം ഉന്നയിക്കുന്നത്.

തനിക്ക് ഒരു അപകടമുണ്ടായി. ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിക്കുന്നത്. തന്റെ കാറിന്റെ ബ്രേക്കില്‍ കൃത്രിമ കാണിച്ചു. വലിയൊരു അപകടമായിരുന്നു. ആ മുറിവുകളില്‍ നിന്ന് ഭേദമാകാന്‍ കുറെ സമയമെടുത്തു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും ജോലിയില്‍ തിരികെ എത്തി. വീണ്ടും തനിക്കെതിരെ സമാനമായ സംഭവം വീണ്ടും നടന്നു. വീട്ടില്‍ വച്ചാണ് ഭീതിജനകമായ സംഭവം നടന്നത്. തനിക്ക് ക്രമേണ അസുഖങ്ങള്‍ വരാന്‍ തുടങ്ങി. വീട്ടില്‍ ജോലിക്കാരി ഉണ്ടായിരുന്നു.

തന്റെ വെള്ളത്തില്‍ എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ തന്റെ സംശയം എന്നാണ് തനുശ്രീ ദത്ത പറയുന്നത്. 2009 ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തനിക്ക് എതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് തനുശ്രീ ദത്ത പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി