പുലര്‍ച്ചെ 2 മണിക്ക് ഹൃത്വിക് റോഷന്റെ കോള്‍, അദ്ദേഹം എന്നെയാണ് വിളിച്ചതെന്ന് മനസിലാക്കാന്‍ സമയമെടുത്തു: കൃതി സനോന്‍

പുലര്‍ച്ചെ 2 മണിക്ക് ഹൃത്വിക് റോഷന്‍ തന്നെ ഫോണ്‍ ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി കൃതി സനോന്‍. 2014ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ‘ഹീറോപന്തി’ എന്ന ചിത്രത്തിലൂടെയാണ് കൃതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേ സമയത്ത് രാത്രി 2 മണിക്ക് തന്റെ ടീനേജ് ക്രഷ് ആയ ഹൃത്വിക് റോഷന്‍ തന്നെ വിളിച്ചതായാണ് കൃതി പറയുന്നത്. ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലാണ് കൃതി സംസാരിച്ചത്.

”എന്റെ മുറിയില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹീറോപന്തി റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തിന് വേണ്ടി മാത്രം ടൈഗര്‍ സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയിരുന്നു. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ 2 മണിക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു. ഒരു അജ്ഞാത നമ്പര്‍ ആയിരുന്നു.”

”ഞാന്‍ ട്രൂകോളറില്‍ നോക്കി, അതില്‍ ഹൃത്വിക് റോഷന്‍ എന്നാണ് കാണിച്ചത്. അദ്ദേഹം എന്നെ വിളിച്ചതാണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. പിന്നെ രാവിലെ ആകുന്നത് വരെ കാത്തിരുന്നു, അദ്ദേഹത്തെ തിരികെ വിളിച്ചു” എന്നാണ് കൃതി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തേരേ ഇഷ്‌ക് മേ, കോക്ടെയ്ല്‍ 2 എന്നീ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

‘1: നെനോക്കഡൈന്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി സനോന്‍ അഭിനയരംഗത്തേക്ക് എത്തിയത്. 2021ല്‍ പുറത്തിറങ്ങിയ ‘മിമി’ എന്ന ചിത്രത്തിലൂടെ കൃതി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. ‘ദോ പത്തി’ എന്ന ചിത്രമാണ് കൃതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍