ദീപിക പുരോഗമനവാദി, നടന്‍മാര്‍ വൈകി വരുമ്പോള്‍ സ്ത്രീകള്‍ കുട്ടികളെ ഉപേക്ഷിച്ച് കൂടുതല്‍ സമയം പണിയെടുക്കുന്നു, തുല്യത വേണം: കൊങ്കണ ശര്‍മ്മ

ദീപിക പദുക്കോണിനെ ‘പുരോഗമനവാദി’ എന്ന് വിശേഷിപ്പിച്ച് നടി കൊങ്കണ സെന്‍ ശര്‍മ്മ. ദീപിക ഉന്നയിച്ച ദിവസവും 8 മണിക്കൂര്‍ ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ശക്തമാവുന്നതിനിടെയാണ് കൊങ്കണ താരത്തെ പിന്തുണച്ച് സംസാരിച്ചത്. ദീപികയെ പോലെ ഒരുപാടുപേരെ നമുക്ക് ആവശ്യമുണ്ടെന്നും കൊങ്കണ വ്യക്തമാക്കി.

സിനിമാ വ്യവസായത്തില്‍ ചില നിയമങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. നമുക്ക് 14-15 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയില്ല. നമുക്ക് 12 മണിക്കൂര്‍ ടേണ്‍ എറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി ലഭിക്കണം, പ്രത്യേകിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക്. അത് തുല്യമായിരിക്കണം.

നടന്‍മാര്‍ വൈകി വരികയും വൈകി ജോലി ചെയ്യുകയും സ്ത്രീകള്‍ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. പല നടന്‍മാരും ഒരു പ്രശ്‌നവുമില്ലാതെ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെയൊന്ന് ആവശ്യപ്പെടുന്ന ആദ്യത്തെയാള്‍ താനല്ല.

സത്യത്തില്‍, ഒരുപാട് നടന്‍മാര്‍ വര്‍ഷങ്ങളായി 8 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്, അത് ഒരിക്കലും വാര്‍ത്തയായിട്ടില്ല എന്നാണ് കൊങ്കണ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, എട്ട് മണിക്കൂര്‍ ഷിഫ്റ്റും മറ്റ് വ്യവസ്ഥകളും ഉന്നയിച്ചതിനാല്‍ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും നടിയെ പുറത്താക്കിയിരുന്നു.

നടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസും ദീപിക ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം അറിയിച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ