എനിക്ക് ഭാവി പ്രവചിക്കാന്‍ സാധിക്കും, ഇത് എന്റെ ശാപമാണെന്നും മന്ത്രവാദമാണെന്നും അവര്‍ വിളിക്കുന്നു: കങ്കണ

ഭാവിയില്‍ നടക്കുന്ന കാര്യങ്ങള്‍ തനിക്ക് പ്രചരിക്കാന്‍ സാധിക്കുമെന്ന് കങ്കണ റണാവത്. ട്വിറ്റര്‍ തലപ്പത്തുള്ളവരുടെ വിധി താന്‍ നേരത്തെ പ്രവചിച്ചിരുന്നു, എന്നാണ് ട്വിറ്റര്‍ തലപ്പത്തു നിന്നും സിഇഒ പരാഗ് അഗര്‍വാളിനെയും നിയമകാര്യ മേധാവി വിജയ ഗഡ്ഡെയെയും പുറത്താക്കയതില്‍ പ്രതികരിച്ച് കങ്കണ പറയുന്നത്.

”ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് പ്രവചിക്കാന്‍ സാധിക്കും. മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനുള്ള കഴിവിനെ ചിലര്‍ എക്സ് റേ എന്നു വിളിക്കുന്നു. ചിലര്‍ എന്റെ ശാപമെന്നും മന്ത്രവാദമെന്നും വിളിക്കുന്നു. നിങ്ങള്‍ക്ക് എത്ര കാലത്തേക്ക് ഒരു സ്ത്രീയുടെ പ്രതിഭ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും?”

”ഭാവി പ്രവചിക്കുക എന്നത് എളുപ്പമല്ല. സവിശേഷമായ തിരിച്ചറിവും മനുഷ്യവാസനകളെ മനസിലാക്കാനുള്ള കഴിവും നിരീക്ഷണ പാടവവും ആവശ്യമാണ്. എല്ലാത്തിനും പുറമേ, സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാറ്റി വയ്ക്കാനും സാധിക്കണം. പ്രവചിക്കപ്പെടുന്ന സംഭവത്തെ വ്യക്തതയോടെ പഠിക്കാനാണിത്” എന്നാണ് കങ്കണ പറയുന്നത്.

അതേസമയം, തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെ തരണമെന്ന ആവശ്യവുമായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയിലാണ് വിദ്വേഷ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട സസ്‌പെന്‍സ് ചെയ്തത്.

തന്റെ ആരാധകന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തനിക് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടത്. കങ്കണയുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ‘ആവിഷ്‌കാര-അഭിപ്രായ സ്വതാന്ത്ര്യം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

ഞാന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് കങ്കണ പങ്കുവച്ചത്. ”അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം” എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.

ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോണ്‍ മസ്‌കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് കൈയ്യടിക്കുന്ന ഇമോജിയോടെയുള്ള പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ കങ്കണ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കങ്കണയുടെ അക്കൗണ്ട് ബാന്‍ ചെയ്തത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി