'നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇവിടെയില്ല'; മസാല കടലയ്ക്കും ഗുലാബ് ജാമുനും ഞെട്ടിപ്പിക്കുന്ന വില! മൗനിയുടെ റെസ്റ്റോറന്റില്‍ ഹിറ്റ് ആയി 695-ന്റെ സിഗ്നേച്ചര്‍ ഡ്രിങ്ക്

മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച് പിന്നീട് ബോളിവുഡില്‍ ഹിറ്റ് നായികയായി മാറിയ താരമാണ് മൗനി റോയ്. 2006ല്‍ ഏക്താ കപൂറിന്റെ ‘ക്യോംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനിയുടെ അഭിനയത്തിന്റെ തുടക്കം. ‘ദേവോന്‍ കാ ദേവ് മഹാദേവ്’, ‘നാഗിന്‍’ എന്നീ സീരിയലുകളിലൂടെ മൗനി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ‘ഗോള്‍ഡ്’, ബ്രഹ്‌മാസ്ത്ര എന്നീ സിനിമകളിലെ അഭിനയം മൗനിക്ക് ബോളിവുഡില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

2023ല്‍ റെസ്റ്റോറന്റുകള്‍ ആരംഭിച്ച് ബിസിനസിലേക്കും മൗനി കാലെടുത്ത് വച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജാപൂരിലും മുംബൈയിലെ അന്ധേരിയിലും അടക്കം ആറോളം റെസ്‌റ്റോറന്റുകള്‍ ഇന്ന് മൗനിക്ക് ഉണ്ട്. ഈ റെസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ വില ഞെട്ടിക്കുന്നതാണ്. മസാല കടലയുടെത് അടക്കമുള്ള സ്‌നാക്‌സിന്റെ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭേല്‍പൂരിക്ക് സമാനമായ ജാല്‍മുരി എന്ന വിഭവത്തിന് 395 രൂപയാണ് മൗനിയുടെ ഒരു റെസ്റ്റോറന്റില്‍ ഈടാക്കുന്നത്. ഒരുപാട് വെജ്-നോണ്‍ വെജ് വിഭവങ്ങളുള്ള റെസ്‌റ്റോറന്റില്‍ 300-800 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

മധുരപലഹാരങ്ങളായ ഗുലാബ് ജാമുന്‍, ഷാഹി ടുക്ഡ എന്നിവയ്ക്ക് 410 രൂപയാണ് വില. പരമ്പരാഗതമായ വിഭവങ്ങള്‍ക്കും വലിയ വിലയാണ്. മൗനിയുടെ പേരിലുള്ള ‘മൗനിലിഷ്യസ്’ എന്ന റെസ്റ്റോറന്റിന്റെ സിഗ്നേച്ചര്‍ ഡ്രിങ്കിന് വില 695 രൂപയാണ്. ”മധുരപലഹാരങ്ങളോ ഐസ്‌ക്രീമുകളോ തനിക്ക് ഇഷ്ടമില്ല, അപ്പോഴാണ് മൗനിലിഷ്യസ് എന്ന ഡ്രിങ്കുമായി അവര്‍ എത്തിയത് അത് യമ്മി ആണ് മധുരമല്ല” എന്നാണ് മൗനി പറയുന്നത്.

മസാല കടല, മസാല പപ്പടം, ചോളം ഫ്രൈ, സേവ് പൂരി എന്നിവയ്ക്ക് 295 രൂപയാണ് വില. ഉള്ളി ബജിക്ക് 355 രൂപയും ചെമ്മീന്‍ വിഭവങ്ങള്‍ക്ക് 795 രൂപയുമാണ് വില. മാത്രമല്ല ഒരു തന്തൂരി റൊട്ടിക്ക് 105 രൂപയും, ഒരു നാനിന് 115 രൂപയും, ഒരു അമൃത്‌സരി കുല്‍ച്ചയ്ക്ക് 145 രൂപയുമാണ് വില. തന്റെ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് റെസ്റ്റോറന്റ് ആരംഭിച്ചതിനുള്ള ക്രെഡിറ്റ് മൗനി നല്‍കുന്നത്.

”എനിക്ക് ഇന്ത്യന്‍ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. ജോലിയെ തുടര്‍ന്ന് യാത്ര ചെയ്യുമ്പോഴെല്ലാം ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഉണ്ടോയെന്ന് ഞാന്‍ തിരയാറുണ്ട്. ബെംഗളൂരുവിലും മുംബൈയിലും അത്ര നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇല്ലെന്ന് തോന്നി, അതിനാലാണ് ബദ്മാഷ് ആരംഭിച്ചത്” എന്നാണ് മൗനി പറയുന്നത്.

ഒരു അഭിമുഖത്തില്‍ തന്റെ വരുമാനത്തെ കുറിച്ചും മൗനി സംസാരിക്കുന്നുണ്ട്. ”40% വരുമാനം എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. 20% സിനിമകളില്‍ നിന്നും, ബാക്കി 40% എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്നും ലഭിക്കും, ചിലപ്പോള്‍ അത് സിനിമയേക്കാള്‍ കൂടുതല്‍ ആയിരിക്കും” എന്നാണ് മൗനി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ