'നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇവിടെയില്ല'; മസാല കടലയ്ക്കും ഗുലാബ് ജാമുനും ഞെട്ടിപ്പിക്കുന്ന വില! മൗനിയുടെ റെസ്റ്റോറന്റില്‍ ഹിറ്റ് ആയി 695-ന്റെ സിഗ്നേച്ചര്‍ ഡ്രിങ്ക്

മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച് പിന്നീട് ബോളിവുഡില്‍ ഹിറ്റ് നായികയായി മാറിയ താരമാണ് മൗനി റോയ്. 2006ല്‍ ഏക്താ കപൂറിന്റെ ‘ക്യോംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനിയുടെ അഭിനയത്തിന്റെ തുടക്കം. ‘ദേവോന്‍ കാ ദേവ് മഹാദേവ്’, ‘നാഗിന്‍’ എന്നീ സീരിയലുകളിലൂടെ മൗനി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ‘ഗോള്‍ഡ്’, ബ്രഹ്‌മാസ്ത്ര എന്നീ സിനിമകളിലെ അഭിനയം മൗനിക്ക് ബോളിവുഡില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

2023ല്‍ റെസ്റ്റോറന്റുകള്‍ ആരംഭിച്ച് ബിസിനസിലേക്കും മൗനി കാലെടുത്ത് വച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജാപൂരിലും മുംബൈയിലെ അന്ധേരിയിലും അടക്കം ആറോളം റെസ്‌റ്റോറന്റുകള്‍ ഇന്ന് മൗനിക്ക് ഉണ്ട്. ഈ റെസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ വില ഞെട്ടിക്കുന്നതാണ്. മസാല കടലയുടെത് അടക്കമുള്ള സ്‌നാക്‌സിന്റെ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭേല്‍പൂരിക്ക് സമാനമായ ജാല്‍മുരി എന്ന വിഭവത്തിന് 395 രൂപയാണ് മൗനിയുടെ ഒരു റെസ്റ്റോറന്റില്‍ ഈടാക്കുന്നത്. ഒരുപാട് വെജ്-നോണ്‍ വെജ് വിഭവങ്ങളുള്ള റെസ്‌റ്റോറന്റില്‍ 300-800 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

മധുരപലഹാരങ്ങളായ ഗുലാബ് ജാമുന്‍, ഷാഹി ടുക്ഡ എന്നിവയ്ക്ക് 410 രൂപയാണ് വില. പരമ്പരാഗതമായ വിഭവങ്ങള്‍ക്കും വലിയ വിലയാണ്. മൗനിയുടെ പേരിലുള്ള ‘മൗനിലിഷ്യസ്’ എന്ന റെസ്റ്റോറന്റിന്റെ സിഗ്നേച്ചര്‍ ഡ്രിങ്കിന് വില 695 രൂപയാണ്. ”മധുരപലഹാരങ്ങളോ ഐസ്‌ക്രീമുകളോ തനിക്ക് ഇഷ്ടമില്ല, അപ്പോഴാണ് മൗനിലിഷ്യസ് എന്ന ഡ്രിങ്കുമായി അവര്‍ എത്തിയത് അത് യമ്മി ആണ് മധുരമല്ല” എന്നാണ് മൗനി പറയുന്നത്.

മസാല കടല, മസാല പപ്പടം, ചോളം ഫ്രൈ, സേവ് പൂരി എന്നിവയ്ക്ക് 295 രൂപയാണ് വില. ഉള്ളി ബജിക്ക് 355 രൂപയും ചെമ്മീന്‍ വിഭവങ്ങള്‍ക്ക് 795 രൂപയുമാണ് വില. മാത്രമല്ല ഒരു തന്തൂരി റൊട്ടിക്ക് 105 രൂപയും, ഒരു നാനിന് 115 രൂപയും, ഒരു അമൃത്‌സരി കുല്‍ച്ചയ്ക്ക് 145 രൂപയുമാണ് വില. തന്റെ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് റെസ്റ്റോറന്റ് ആരംഭിച്ചതിനുള്ള ക്രെഡിറ്റ് മൗനി നല്‍കുന്നത്.

”എനിക്ക് ഇന്ത്യന്‍ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. ജോലിയെ തുടര്‍ന്ന് യാത്ര ചെയ്യുമ്പോഴെല്ലാം ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഉണ്ടോയെന്ന് ഞാന്‍ തിരയാറുണ്ട്. ബെംഗളൂരുവിലും മുംബൈയിലും അത്ര നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇല്ലെന്ന് തോന്നി, അതിനാലാണ് ബദ്മാഷ് ആരംഭിച്ചത്” എന്നാണ് മൗനി പറയുന്നത്.

ഒരു അഭിമുഖത്തില്‍ തന്റെ വരുമാനത്തെ കുറിച്ചും മൗനി സംസാരിക്കുന്നുണ്ട്. ”40% വരുമാനം എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. 20% സിനിമകളില്‍ നിന്നും, ബാക്കി 40% എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്നും ലഭിക്കും, ചിലപ്പോള്‍ അത് സിനിമയേക്കാള്‍ കൂടുതല്‍ ആയിരിക്കും” എന്നാണ് മൗനി പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും