നിന്റെ വിഷമത്തില്‍ സഹായിക്കാന്‍ പോലും കഴിയാത്ത അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞത് ദുഖിപ്പിക്കുന്നു: അനുഷ്‌ക്ക ശര്‍മ്മ

സുശാന്ത് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് ബോളിവുഡ് ലോകവും ആരാധകരും. പ്രിയപ്പെട്ട സഹതാരത്തിന് വിയോഗത്തെ തുടര്‍ന്ന് വികാരഭരിതമായ കുറിപ്പാണ് നടി അനുഷ്‌ക്ക ശര്‍മ്മ പങ്കുവച്ചിരിക്കുന്നത്.

“”സുശാന്ത്, നിങ്ങള്‍ വളരെ ചെറുപ്പവും ബുദ്ധിമാനും ആയിരുന്നു, ഇത്രയും പെട്ടെന്ന് പോയി. നിങ്ങള്‍ക്ക് ഉണ്ടായ ഒരു പ്രശ്നത്തിലും നിങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞതില്‍ വളരെ സങ്കടമുണ്ട്..”” എന്നാണ് അനുഷ്‌ക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CBaaaKZpybE/?utm_source=ig_embed

ആമിര്‍ ഖാനും അനുഷ്‌ക്കയും കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം “പികെ”യില്‍ അതിഥി താരമായാണ് സുശാന്ത് എത്തിയത്. സര്‍ഫരാസ് യൂസുഫ് എന്ന കഥാപാത്രമായാണ് സുശാന്ത് വേഷമിട്ടത്. ചെറിയ വേഷമായിരുന്നെങ്കിലും താരത്തിന്റെ അഭിനയം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയിരുന്നു.

ചേതന്‍ ഭഗതിന്റെ “ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ്” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ “കായ് പോ ചേ” എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് “എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി”യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക