ബാജിറാവു മസ്താനിയില്‍ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്ന് മാധ്യമങ്ങള്‍ എഴുതി, എന്നാല്‍ സത്യം അതല്ല..; വെളിപ്പെടുത്തി ഐശ്വര്യ

ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെടുന്ന സിനിമകളാണ് സഞ്ജയ് ലീല ബന്‍സാലിയുടെത്. ‘രാം ലീല’യുടെ സെറ്റില്‍ വച്ച് പ്രണയത്തിലായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വേഷമിട്ട സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ‘ബാജിറാവു മസ്താനി’.

മറാത്ത സാമ്രാജ്യത്തിന്റെ ഒരു തലവനായ പേശ്വ ബാജിറാവുവിന്റെയും രാജകുമാരി മസ്താനിയുടെയും പ്രണയകഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ ദീപികയും രണ്‍വീറും സിനിമയിലേക്ക് വരുന്നതിന് മുമ്പ് ചിത്രത്തിലേക്കായി പരിഗണിച്ചത് ഐശ്വര്യ റായ്‌യെയും സല്‍മാന്‍ ഖാനെയും ആയിരുന്നു.

പക്ഷെ ആ സമയത്ത് ഐശ്വര്യ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഐശ്വര്യയുടെ പിന്മാറ്റം ചര്‍ച്ചയായതോടെ താരം തന്നെ ഇതിന് വിശദീകരണവുമായി എത്തിയിരുന്നു. കരണ്‍ ജോഹറുമായുള്ള പഴയൊരു അഭിമുഖത്തില്‍ സംഭവം വിശദീകരിക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ഞങ്ങള്‍ ആ സിനിമയ്ക്ക് അനുയോജ്യരാണെന്ന് സംവിധായകന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ആയില്ല. അത് ദേശിയ തലത്തില്‍ പ്രകടമായി. ബാജിറാവു മസ്താനിയില്‍ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.”

”എനിക്ക് പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാനും സാധിച്ചില്ല. കാരണം കാലിന് പരിക്കേറ്റ് ഞാന്‍ ആശുപത്രിയിലായിരുന്നു” എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. അതേസമയം, 2015ല്‍ റിലീസ് ചെയ്ത ബാജിറാവു മസ്താനി സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 356 കോടി രൂപ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”