നീ പ്രണയിച്ച് വിവാഹം കഴിക്കുന്നു, അതിനും ഞാന്‍ ബില്ലടയ്ക്കണോ.. എന്നായിരുന്നു അച്ഛന്റെ ചോദ്യം, സല്‍മാന്‍ ഖാന്റെ സഹോദരിയെ പ്രണയിച്ചത് ഞെട്ടലോടെയാണ് അവര്‍ കണ്ടത്: ആയുഷ് ശര്‍മ്മ

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നുണ്ടായ എതിര്‍പ്പിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആയുഷ് ശര്‍മ്മ. 24-ാം വയസിലാണ് ആയുഷ് അര്‍പ്പിതയെ വിവാഹം ചെയ്യുന്നത്. സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇതാണ് ആയുഷിന്റെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കാനുള്ള കാരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, പണ്ഡിറ്റ് സുഖ് റാമിന്റെ ചെറുമകനാണ് ആയുഷ്. അര്‍പ്പിതയെ തന്റെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് അവര്‍ പ്രതികരിച്ചത് എന്നാണ് ആയുഷ് പറയുന്നത്. ‘നിനക്ക് ജോലിയൊന്നും ഇല്ല, നീ പണം സമ്പാദിക്കുന്നില്ല. അതിനു പുറമേ നീ വിവാഹം കഴിക്കുന്നത് വളരെ സമ്പന്നയായ ഒരു പെണ്‍കുട്ടിയെ’.

‘അവളുടെ ചിലവുകള്‍ നീ എങ്ങനെ കൈകാര്യം ചെയ്യും’ എന്നായിരുന്നു വിവാഹ കാര്യം പറഞ്ഞപ്പോഴുള്ള അച്ഛന്റെ മറുപടി. പക്ഷെ എന്റെ മറുപടി അവരെ സ്ഥംഭിപ്പിച്ചു. അര്‍പ്പിതയുടെ ചിലവിനും നിങ്ങള്‍ പണം തരുമോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്.

‘നീ പ്രണയിച്ചു, നീ വിവാഹം കഴിക്കുന്നു, ഇനി അതിനും ഞാന്‍ ബില്ലടയ്ക്കണോ’ എന്നാണ് അച്ഛന്‍ ചോദിച്ചത്. ഞാന്‍ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും അര്‍പ്പിത ഒരു സിനിമാ കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഒത്തുപോകുമോ എന്ന് അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് ആയുഷ് പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ് പ്രതികരിച്ചത്. 2014ല്‍ ആണ് അര്‍പ്പിതയും ആയുഷും വിവാഹിതരായത്. രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. മകള്‍ അയത്ത് മകന്‍ അഹില്‍ ശര്‍മ്മ.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി