'അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയപ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ചു; പട്ടേല്‍ സ്റ്റേഡിയത്തിന് മോദിയെന്ന് പേര് മാറ്റിയാല്‍ കാര്യമില്ല'

അറ്റ്‌ലാന്റിക് കടല്‍ തീരത്ത് പന്ത് തട്ടിക്കളിച്ച അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം കെട്ടിപ്പടുക്കുമ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ച് കളിക്കുകയായിരുന്നുവെന്ന് 24 ന്യൂസ് മുന്‍ അവതാരകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലേക്കെത്തുന്നു. 1990 കളില്‍ മൊറോക്കോ ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ നമ്മളില്‍ ചിലര്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലും മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലും ക്രിക്കറ്റ് പിച്ച് കുഴിച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. പട്ടേല്‍ സ്റ്റേഡിയത്തിന് മോദി സ്റ്റേഡിയം എന്ന് പേര് മാറ്റിയതു കൊണ്ട് നമ്മള്‍ എങ്ങുമെത്തിയില്ലന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലേക്കെത്തുന്നു. 1990 കളില്‍ മൊറോക്കോ ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ നമ്മളില്‍ ചിലര്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലും മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലും ക്രിക്കറ്റ് പിച്ച് കുഴിച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. പട്ടേല്‍ സ്റ്റേഡിയത്തിന് മോദി സ്റ്റേഡിയം എന്ന് പേര് മാറ്റിയതു കൊണ്ട് നമ്മള്‍ എങ്ങുമെത്തിയില്ല. അറ്റ്‌ലാന്റിക് കടല്‍ തീരത്ത് പന്ത് തട്ടിക്കളിച്ച അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം കെട്ടിപ്പടുക്കുമ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ച് കളിക്കുകയായിരുന്നു. അവരുടെ ഭൂതകാലം അത്രമേല്‍ ഇരുളടഞ്ഞിരുന്നെങ്കിലും ഭാവിയിലേക്കുള്ള വെളിച്ചം അവര്‍ കനലൂതി തെളിച്ചു കൊണ്ടേയിരുന്നു.

നിങ്ങള്‍ക്കറിയുമോ ആ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങള്‍ക്കും പേരു പോലും സ്വന്തമായിരുന്നില്ല. എല്ലാം ആഫ്രിക്കയായിരുന്നു. ഇന്നവര്‍ മൊറോക്കോയും ഘാനയും നൈജീരിയയുമൊക്കെയാണ്. ആര്‍ഷ രാജ്യ ഭൂതകാലമില്ലങ്കിലും നിയാണ്ടര്‍ താല്‍ ചരിത്രമുണ്ടായിരുന്നു. അതിലാരും കഥ മെനഞ്ഞ് കുടുങ്ങി കിടന്നില്ല. അവിടെ മനുഷ്യര്‍ ഒരു പന്തിലൂടെ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആഫ്രിക്ക അടിച്ചമര്‍ത്തപെടുന്നവന്റെ പേരല്ല അതീജീവനത്തിന്റെ പേരാണ് എന്ന് ഓരോ കളിയിലും അവര്‍ ഉറപ്പിച്ചു പറയുന്നു. വരു ആഫ്രിക്ക ലോകം നിങ്ങളെ കാണട്ടെ!

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം