കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇനി കള്ളനും പൊലീസും മാത്രമല്ല ഡോക്ടറുമുണ്ടാകും

കണ്ണൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് എല്ലാ ഞായറാഴ്ചയും ശിശുരോഗവിദഗ്ധരുടെ സേവനം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ നഗരത്തില്‍ ശിശുരോഗവിദഗ്ധരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ ഒഴിവുദിന ചികിത്സാപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കണ്ണൂര്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് ചികിത്സാപദ്ധതി നടപ്പാക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും പരിശോധനാസമയം. ഡോ എംകെ നന്ദകുമാര്‍, ഡോ അജിത്ത് സുഭാഷ്, ഡോ അന്‍സാരി, ഡോ രവീന്ദ്രന്‍, ഡോ രാജീവന്‍, ഡോ പ്രശാന്ത്, ഡോ അജിത്ത് മേനോന്‍ തുടങ്ങി പ്രഗല്ഭരായ 14 ഡോക്ടര്‍മാരാണ് ഓരോ ആഴ്ചയിലും സേവനത്തിന് എത്തുക.

കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദമായി പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിജ്ഞാനപ്രദമായ പുസ്തകങ്ങളും മാസികകളും നിയമപുസ്തകങ്ങളും മറ്റ് സാമഗ്രികളും സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുകയോ ചെയ്യുന്ന എല്ലാ കുട്ടികളെയും സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കണ്ണൂരിനെ വിശപ്പ് രഹിത ഭിക്ഷാടന വിമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ടൗണ്‍ പൊലീസ് നടപ്പാക്കിയ അക്ഷയപാത്രം പദ്ധതി ഏറെ വിജയകരമായിരുന്നു. കൂടാതെ നാടകോത്സവം, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റുകള്‍ എന്നിവയും ജനപങ്കാളിത്തത്തോടെ കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ