ചെന്നൈയിലെ കാലിക്കുടങ്ങള്‍ മലയാളികളോട് പറയുന്നത്‌

വരള്‍ച്ചയില്‍ വലയുന്ന ചെന്നൈയില്‍ അരമണിക്കൂര്‍ പെയ്ത മഴ ആശ്വാസത്തിന്റെ പുതുകിരണങ്ങള്‍ സമ്മാനിക്കുമെന്ന് വിചാരിച്ചെങ്കിലും നിരാശയിലേക്കെത്തിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. എന്തും വിലയ്ക്ക് വാങ്ങാമെന്ന് അഹങ്കരിക്കാറുള്ള മനുഷ്യന് വില കൊടുത്തിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥ സംജാതമായതെങ്ങനെയാണ്?. ഇത്രയേറെ വലിയ വരള്‍ച്ചയിലേക്ക് പോകുന്ന അവസ്ഥയിലാണ് കേരളവും. ഈ മണ്‍സൂണ്‍ കാലത്ത് പൊരിയുന്ന വെയിലാണ് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ളത്. വരള്‍ച്ചക്കുള്ള കാരണങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതിനെ അതിജീവിക്കേണ്ട അവസ്ഥയും. മുന്‍വര്‍ഷത്തെ പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് നയിച്ചതെന്താണ്?

1980-നും 2010-നും ഇടയില്‍ വളരെ കൂടിയ തോതിലാണ് കെട്ടിട നിര്‍മ്മാണങ്ങളുണ്ടായത്. 47 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിന്ന് 402 സ്‌ക്വയര്‍ കിലോമീറ്ററായി വര്‍ദ്ധിച്ചു.

നേരത്തേ മികച്ച ജല വിതരണ, സംഭരണ സംവിധാനങ്ങളുണ്ടായിരുന്നു ചെന്നൈയില്‍. ജല, ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് ഗ്രാമതല സമിതികളുണ്ടായിരുന്നു. മികച്ച രീതിയിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. പുറംപോക്കുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. 

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുകയും ധാരാളം വെള്ളം ശേഖരിക്കാന്‍ കഴിയുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത്തവണ മഴയുടെ ലഭ്യത വളരെ കുറഞ്ഞ അവസ്ഥയാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. വലിയ ടാങ്കുകളിലായിരുന്നു ജലം സംഭരിച്ചിരുന്നത്. ഇത് കുഴല്‍ക്കിണറുമായും കിണറുമായും ഒക്കെ ബന്ധിപ്പിക്കുന്നത് വഴി ജലക്ഷാമത്തെ നേരിടാന്‍ കഴിഞ്ഞിരുന്നു.

വിശാലമായ തടയണകളും ബണ്ടുകളും നിര്‍മ്മിച്ച് പരിപാലിച്ച ചരിത്രമാണ് ചെന്നൈയുടേത്. തിരുവള്ളൂര്‍, കാഞ്ചിപുരം, ചെന്നൈ ജില്ലകളിലായി ആറായിരത്തിലധികം തടയണകളുണ്ടായിരുന്നു. ചിലത് ആയിരത്തി അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ളവ. ഇവ ഒഴുക്ക് കുറച്ചു ജലസമൃദ്ധി സമ്മാനിച്ചു. 

ആധുനിക സാങ്കേതിക വിദ്യയുടെ വരവ് തമിഴ്‌നാടിന്റെ മുഴുവന്‍ സംസ്‌കാരത്തെയും പൂര്‍ണ തോതില്‍ മാറ്റിമറിച്ചു. 17-ാം നൂറ്റാണ്ടിലാണ് ഇതേ അവസ്ഥ ചെന്നൈയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയത്ത് ഇതിന് വേണ്ടി പ്രത്യേകം പദ്ധതികള്‍ തന്നെ കൊണ്ടു വന്നു. അങ്ങനെയാണ് ചെന്നൈയുടെ ആദ്യത്തെ ജലസംഭരണ പദ്ധതി റെദില്‍സ് റിസര്‍വോയര്‍ വരുന്നത്.

ചെന്നൈ ഐ. ടി, വ്യാവസായിക രംഗത്ത് കുതിച്ചതോടെ കെട്ടിട നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിച്ചു. പാരിസ്ഥിതിക സന്തുലനം പാടേ തകര്‍ന്നു.അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണവും പല തരത്തില്‍ ജലത്തെ ഭൂമിയില്‍ സംഭരിക്കാനുമുള്ള അവസ്ഥയില്ലാതായി. ഏത് തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായാലും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകലുന്നതും പ്രകൃതിയിലേക്കുള്ള അനാവശ്യ കടന്നുകയറ്റവും എല്ലാം തന്നെയാണ് യഥാര്‍ത്ഥ വില്ലനായി അവതരിച്ചിരിക്കുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം