അറിവിന് മതത്തിന്‍റെ വേര്‍തിരിവില്ല, ഈ മദ്രസയില്‍ പഠിക്കുന്നത് 200 ഹിന്ദു കുട്ടികള്‍

പരമ്പരാഗതധാരണകളെ എല്ലാം പൊളിച്ചെഴുതുകയാണ് ആഗ്രയിലെ മൊയ്‌നുല്‍ ഇസ്ലാം മദ്രസ. അറിവിന് മതത്തിന്റെ വേര്‍തിരിവ് നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്ന് മഹത്തരമായൊരു ആശയമാണ് ഈ മദ്രസ സമൂഹത്തിനു നല്‍കുന്നത്. മതസൗഹാര്‍ദ്ദത്തിന് ലോകത്തിന് തന്നെ മാതൃകയായി ഹിന്ദുമതത്തില്‍പെട്ട 202 വിദ്യാര്‍ത്ഥികളാണ് ആഗ്രയിലെ ഈ മദ്രസയില്‍ നിന്നും അറിവുനേടുന്നത്.

മതപഠനത്തിനുവേണ്ടിയുള്ള അറബി, ഉറുദു,പാള്‍സി, ഭാഷകള്‍ക്കു പുറമെ, ഇംഗ്ലീഷും, ഹിന്ദിയും, ഗണിതശാസ്ത്രവും,സയന്‍സും,കംപ്യൂട്ടര്‍ സയന്‍സും എല്ലാം ഇവിടെ കുട്ടികള്‍ക്കായി പഠിപ്പിക്കുന്നു. 1958 ലാണ് ഈ മദ്രസ സ്ഥാപിക്കുന്നത്. എന്നാല്‍ 50 വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തില്‍ ഒരു മാറ്റം പാഠ്യപദ്ധതിയില്‍ ഒരുക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു വിദ്യാര്‍ത്ഥിയും ഈ മദ്രസ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് 248 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 202 ഹിന്ദു വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. ഉറുദുവും അറബിയും ഈ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അറബിയും ഉറുദുവും പഠിച്ചാലെന്താ എന്ന മനോഭാവമാണ് ഈ മദ്രസയിലെ ഓരോ വിദ്യാര്‍ത്ഥിക്കും.

ഹിന്ദിയും, ഇംഗ്ലീഷും, കംപ്യൂട്ടര്‍ സയന്‍സുമൊക്കെ പഠിക്കുന്ന ധാരാളം മുസ്ലീം കുട്ടികളെ എനിക്കറിയാം.അങ്ങനെയാണെങ്കില്‍ എനിക്കെന്തുകൊണ്ട് അറബി പഠിച്ചുകൂടാ എന്ന് ചോദിക്കുകയാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയങ്ക. എന്നാല്‍ ഇവിടുത്തെ അധ്യാപകരൊന്നും ഈ ഭാഷകള്‍ പഠിക്കാന്‍ ഇവരെ നിര്‍ബന്ധിക്കാറുമില്ല. ദീപ്തി എന്ന കൊച്ചുകുട്ടി ഈ മദ്രസിയില്‍ പഠിക്കാനെത്തിയത് തന്റെ കൂട്ടുകാരെല്ലാം ഇവിടുണ്ടെന്ന ഒറ്റ കാരണത്താലാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി