അറിവിന് മതത്തിന്‍റെ വേര്‍തിരിവില്ല, ഈ മദ്രസയില്‍ പഠിക്കുന്നത് 200 ഹിന്ദു കുട്ടികള്‍

പരമ്പരാഗതധാരണകളെ എല്ലാം പൊളിച്ചെഴുതുകയാണ് ആഗ്രയിലെ മൊയ്‌നുല്‍ ഇസ്ലാം മദ്രസ. അറിവിന് മതത്തിന്റെ വേര്‍തിരിവ് നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്ന് മഹത്തരമായൊരു ആശയമാണ് ഈ മദ്രസ സമൂഹത്തിനു നല്‍കുന്നത്. മതസൗഹാര്‍ദ്ദത്തിന് ലോകത്തിന് തന്നെ മാതൃകയായി ഹിന്ദുമതത്തില്‍പെട്ട 202 വിദ്യാര്‍ത്ഥികളാണ് ആഗ്രയിലെ ഈ മദ്രസയില്‍ നിന്നും അറിവുനേടുന്നത്.

മതപഠനത്തിനുവേണ്ടിയുള്ള അറബി, ഉറുദു,പാള്‍സി, ഭാഷകള്‍ക്കു പുറമെ, ഇംഗ്ലീഷും, ഹിന്ദിയും, ഗണിതശാസ്ത്രവും,സയന്‍സും,കംപ്യൂട്ടര്‍ സയന്‍സും എല്ലാം ഇവിടെ കുട്ടികള്‍ക്കായി പഠിപ്പിക്കുന്നു. 1958 ലാണ് ഈ മദ്രസ സ്ഥാപിക്കുന്നത്. എന്നാല്‍ 50 വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തില്‍ ഒരു മാറ്റം പാഠ്യപദ്ധതിയില്‍ ഒരുക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു വിദ്യാര്‍ത്ഥിയും ഈ മദ്രസ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് 248 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 202 ഹിന്ദു വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. ഉറുദുവും അറബിയും ഈ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അറബിയും ഉറുദുവും പഠിച്ചാലെന്താ എന്ന മനോഭാവമാണ് ഈ മദ്രസയിലെ ഓരോ വിദ്യാര്‍ത്ഥിക്കും.

ഹിന്ദിയും, ഇംഗ്ലീഷും, കംപ്യൂട്ടര്‍ സയന്‍സുമൊക്കെ പഠിക്കുന്ന ധാരാളം മുസ്ലീം കുട്ടികളെ എനിക്കറിയാം.അങ്ങനെയാണെങ്കില്‍ എനിക്കെന്തുകൊണ്ട് അറബി പഠിച്ചുകൂടാ എന്ന് ചോദിക്കുകയാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയങ്ക. എന്നാല്‍ ഇവിടുത്തെ അധ്യാപകരൊന്നും ഈ ഭാഷകള്‍ പഠിക്കാന്‍ ഇവരെ നിര്‍ബന്ധിക്കാറുമില്ല. ദീപ്തി എന്ന കൊച്ചുകുട്ടി ഈ മദ്രസിയില്‍ പഠിക്കാനെത്തിയത് തന്റെ കൂട്ടുകാരെല്ലാം ഇവിടുണ്ടെന്ന ഒറ്റ കാരണത്താലാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ