അറിവിന് മതത്തിന്‍റെ വേര്‍തിരിവില്ല, ഈ മദ്രസയില്‍ പഠിക്കുന്നത് 200 ഹിന്ദു കുട്ടികള്‍

പരമ്പരാഗതധാരണകളെ എല്ലാം പൊളിച്ചെഴുതുകയാണ് ആഗ്രയിലെ മൊയ്‌നുല്‍ ഇസ്ലാം മദ്രസ. അറിവിന് മതത്തിന്റെ വേര്‍തിരിവ് നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്ന് മഹത്തരമായൊരു ആശയമാണ് ഈ മദ്രസ സമൂഹത്തിനു നല്‍കുന്നത്. മതസൗഹാര്‍ദ്ദത്തിന് ലോകത്തിന് തന്നെ മാതൃകയായി ഹിന്ദുമതത്തില്‍പെട്ട 202 വിദ്യാര്‍ത്ഥികളാണ് ആഗ്രയിലെ ഈ മദ്രസയില്‍ നിന്നും അറിവുനേടുന്നത്.

മതപഠനത്തിനുവേണ്ടിയുള്ള അറബി, ഉറുദു,പാള്‍സി, ഭാഷകള്‍ക്കു പുറമെ, ഇംഗ്ലീഷും, ഹിന്ദിയും, ഗണിതശാസ്ത്രവും,സയന്‍സും,കംപ്യൂട്ടര്‍ സയന്‍സും എല്ലാം ഇവിടെ കുട്ടികള്‍ക്കായി പഠിപ്പിക്കുന്നു. 1958 ലാണ് ഈ മദ്രസ സ്ഥാപിക്കുന്നത്. എന്നാല്‍ 50 വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തില്‍ ഒരു മാറ്റം പാഠ്യപദ്ധതിയില്‍ ഒരുക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു വിദ്യാര്‍ത്ഥിയും ഈ മദ്രസ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് 248 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 202 ഹിന്ദു വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. ഉറുദുവും അറബിയും ഈ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അറബിയും ഉറുദുവും പഠിച്ചാലെന്താ എന്ന മനോഭാവമാണ് ഈ മദ്രസയിലെ ഓരോ വിദ്യാര്‍ത്ഥിക്കും.

ഹിന്ദിയും, ഇംഗ്ലീഷും, കംപ്യൂട്ടര്‍ സയന്‍സുമൊക്കെ പഠിക്കുന്ന ധാരാളം മുസ്ലീം കുട്ടികളെ എനിക്കറിയാം.അങ്ങനെയാണെങ്കില്‍ എനിക്കെന്തുകൊണ്ട് അറബി പഠിച്ചുകൂടാ എന്ന് ചോദിക്കുകയാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയങ്ക. എന്നാല്‍ ഇവിടുത്തെ അധ്യാപകരൊന്നും ഈ ഭാഷകള്‍ പഠിക്കാന്‍ ഇവരെ നിര്‍ബന്ധിക്കാറുമില്ല. ദീപ്തി എന്ന കൊച്ചുകുട്ടി ഈ മദ്രസിയില്‍ പഠിക്കാനെത്തിയത് തന്റെ കൂട്ടുകാരെല്ലാം ഇവിടുണ്ടെന്ന ഒറ്റ കാരണത്താലാണ്.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി