'എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരുപോലെയാണ്'; വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു

വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസ എഴുത്ത് നിർത്തുന്നു. ഏഴു പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതം അവസാന നോവലായ ‘ഐ ഗിവ് യു മൈ സൈലൻസ്’ (Le dedico mi silencio) എന്ന പുസ്തകത്തോട് കൂടി അവസാനിപ്പിക്കുകയാണെന്നും യോസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

പെറു വംശജനായ യോസയ്ക്ക് നിലവിൽ ഇരട്ട പൗരത്വമാണുള്ളത്. മാഡ്രിഡിലാണ് നിലവിൽ അദ്ദേഹം താമസിക്കുന്നത്. അവസാന നോവലിന് ശേഷം തന്റെ അധ്യാപകനായ സാർത്രിനെ കുറിച്ചുള്ള ഒരു ഉപന്യാസമായിരിക്കും തന്റെ എഴുത്ത് ജീവിതത്തിലെ അവസാനത്തേത് എന്നും യോസ പറയുന്നു.

ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിൻ്റെയും ബ്രസീലിൻ്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും യോസയുടെ നോവലുകളിൽ മുഖ്യ പ്രമേയമായി വരുന്നു. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല ,അവർക്കു ചുറ്റുമുള്ളവരാണ് .അതിനാൽ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യവും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്’ എന്ന് 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിൽ യോസ  എഴുതുകയുണ്ടായി. ഏകാധിപത്യം നിലനിൽക്കുന്ന എല്ലാ സമൂഹത്തിലും ഇത് ഇന്നും ബാധകമാണ്.

“എനിക്ക് 87 വയസായി. എന്നാലും ഞാനൊരു ശുഭാപ്തി വിശ്വാസിയാണെന്ന്.  ഒരു  നോവലെഴുതാൻ മൂന്ന് മുതൽ നാല് വർഷങ്ങൾ വരെ എടുക്കുന്നത് കൊണ്ട് തന്നെ പുതിയൊരു നോവലെഴുതാൻ സമയമുണ്ടാവുമോ എന്നെനിക്ക് അറിയില്ല. എന്നാലും ഞാൻ എന്റെ പരമാവധി അതിനായി  ശ്രമിക്കും” യോസയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ദി ടൈം ഓഫ് ദി ഹീറോ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ദി ബാഡ് ഗേൾ, ദി ഗ്രീൻ ഹൌസ്, ആന്റ് ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ എന്നിവയാണ് യോസയുടെ പ്രശസ്ത പുസ്തകങ്ങൾ. കോളേജ് അദ്ധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എൽ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് മരിയോ വർഗാസ് യോസ.

Latest Stories

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

മല്ലികാർജുൻ ഖാർഗയുടെ ഹെലികോപ്റ്ററിൽ പരിശോധന; തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ്