'കാൽ മുതൽ തലവരെ ബലഹീനമായ അവസ്ഥ, ചികിത്സ ഇല്ല'; എന്താണ് ആളുകളുടെ മരണത്തിന് ഇടയാക്കുന്ന 'ഗില്ലൻ ബാരെ സിൻഡ്രോം'

രാജ്യത്ത് ആദ്യത്തെ ‘ഗില്ലൻ ബാരെ സിൻഡ്രോം’ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. സംസാരിക്കാനോ ഭക്ഷണം ചവയ്ക്കാനോ പറ്റില്ല, കാൽ മുതൽ തലവരെ ബലഹീനമായ അവസ്ഥയാണിത്. എന്നാൽ ഇതിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നൂറിലധികം ആളുകളാണ് ‘ഗില്ലൻ ബാരെ സിൻഡ്രോം’ ബാധിച്ച് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലെ പൂനയിൽ 30 വയസുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച ഇയാളെ ജനുവരി 18നാണ് സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം മുറിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഇയാൾക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

നിലവിൽ ആശങ്കയായി പൂനെയിലെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 പേർ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഒൻപത് വയസിന് താഴെയുള്ല 19 കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. 50നും 80നും ഇടയിൽ പ്രായമുള്ള 23 പേരിൽ രോഗം കണ്ടെത്തിയതായും അധികൃതർ അറിയിക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

എന്താണ് ഗില്ലിൻ ബാരെ സിൻഡ്രോം?

അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ശരീത്തിൻ്റെ രോഗ പ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കുട്ടികളിലും യുവാക്കളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയിലേയ്ക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്നാണ് റിപ്പോർട്ട്. ആളുകളിൽ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റർ.

അതേസമയം ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗപ്രതിരോധ സംവിധാനം തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണ് gbs. രോഗബാധയുണ്ടാകുന്നവരിൽ കുറഞ്ഞത് ആറ് ആഴ്ച മുമ്പെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കാലുകളിലാണ് ബലഹീനത അനുഭവപ്പെടുന്നത്. തുടർന്ന് ഉടൽ, കൈകൾ, മുഖം തുടങ്ങിയിടങ്ങളിലേക്കും ബലഹീനത പടരുന്നു. ഇതാണ് സാധാരണ ലക്ഷണമായി കാണുന്നത്. നാഡീ വ്യവസ്ഥകൾക്ക് തകരാറുകൾ ഉണ്ടാവുന്നത് മൂലം തലച്ചോറിന് അസാധാരണ സെൻസറി സിഗ്നലുകൾ ലഭിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

ലക്ഷണങ്ങൾ എന്തെല്ലാം?

  • കാഴ്ചാ ബുദ്ധിമുട്ട്
  • ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
  • സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്
  • കൈകളിലും കാലുകളിലും കഠിന വേദന
  • പ്രത്യേകിച്ചും രാത്രിയിലെ അതികഠിനമായ വേദന
  • അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം
  • ദഹനത്തിലോ മൂത്രസഞ്ചി നിയന്ത്രണത്തിലോ ഉള്ള പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്

രോഗം കണ്ടെത്തുന്നത് എങ്ങനെയാണ്?

രോഗിയുടെ മെഡിക്കൽ ചരിത്രം അവലോകനം ചെയ്യുന്നതിനൊപ്പം ശാരീരിക പരിശോധനകളിലൂടെയുമാണ് രോഗം കണ്ടെത്തുന്നത്.

ചികിത്സ എന്താണ്?

നിലവിൽ ഗില്ലിൻ ബാരെ സിൻഡ്രോമിന് ചികിത്സയില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് കഴിയുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”