കാട് പിങ്ക് നിറത്തിലും കടൽ ചാരനിറത്തിലും ; ഇത് 'വർണാന്ധതയുള്ളവരുടെ ദ്വീപ്' !

ചില നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് നമ്മൾ വർണ്ണാന്ധത അഥവാ കളർ ബ്ലൈൻഡ്നെസ്സ് എന്ന് വിളിക്കുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ സംഭവിക്കാറുണ്ട്. കണ്ണ്, തലച്ചോർ, ഞരമ്പ് എന്നിവയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാലോ എന്തെങ്കിലും രാസ വസ്തുക്കൾ കണ്ണിൽ പോയാലും ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടാകാം. എന്നാൽ നിരവധി പേർക്ക് ‘വർണ്ണാന്ധത’ എന്ന അവസ്ഥയുള്ള ഒരു സ്ഥലമാണ് പിങ്കെലാപ് അറ്റോൾ ദ്വീപ്.

വർണാന്ധതയുള്ളവരുടെ ദ്വീപ് എന്നാണ് പിങ്കെലാപ് അറ്റോൾ ദ്വീപ് അറിയപ്പെടുന്നത് തന്നെ. വർണാന്ധത പൊതുവെ അപൂർവമായ ഒരു കാര്യമല്ല. വർണാന്ധത ഉള്ളവരിൽ മിക്കവർക്കും പച്ച നിറവും ചുവപ്പ് നിറവും കാണാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ ചിലരിൽ മറ്റ് നിറങ്ങൾ വ്യകതമായി കാണാൻ സാധിക്കാറുമുണ്ട്. എന്നാൽ പിങ്കെലാപ് ദ്വീപിലുള്ള ആളുകളിൽ പലർക്കും കറുപ്പ് നിറത്തിലോ വെളുപ്പ് നിറത്തിലോ ആണ് ലോകത്തെ കാണാൻ സാധിക്കുന്നത്.

1996 ൽ ഒലിവർ സാക്സ് എഴുതിയ “ദ ഐലൻഡ് ഓഫ് ദി കളർബ്ലൈൻഡ്” എന്ന പുസ്തകത്തിലൂടെയാണ് പിങ്കെലാപ് ദ്വീപിനെ കുറിച്ചും വർണാന്ധതയുള്ള ആളുകളെ കുറിച്ചും പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അതോടെ ‘വർണ്ണാന്ധതയുള്ളവരുടെ ദ്വീപ്’ അഥവാ ‘ദ ഐലൻഡ് ഓഫ് ദി കളർബ്ലൈൻഡ്’ എന്ന് പിങ്കെലാപ് അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. ലോകത്തെ എട്ട് ശതമാനം ആളുകളിൽ പച്ച, ചുവപ്പ് നിറങ്ങൾ കാണാൻ കഴിയാത്ത അവസ്ഥ സാധാരണമാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്നാൽ, പിം​ഗേലാപ് ദ്വീപിലെ മനുഷ്യരിൽ പത്ത് ശതമാനം ആളുകളും ‘അക്രോമറ്റോപ്സിയ’ എന്ന അവസ്ഥ ഉള്ളവരാണ്. ഇവർ കൂടുതലായും കാണുന്നത് കറുപ്പ് നിറത്തിലോ വെളുപ്പ് നിറത്തിലോ ആയിരിക്കും. 1775-ൽ ഒരു ചുഴലിക്കാറ്റ് ദ്വീപിനെ നശിപ്പിക്കുകയും ഇതിൽ നിന്ന് അതിജീവിച്ച ഏതാനും പേർ മാത്രം അവശേഷിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് എൻഡെമിക് അക്രോമാറ്റോപ്സിയ ആരംഭിച്ചത്. അവരിൽ ഒരാൾ ദ്വീപിലെ രാജാവായിരുന്നു. രാജാവിനും വർണാന്ധത ബാധിച്ചിരുന്നു. ശേഷം ദ്വീപിൽ ജനവാസം ഏറിയതോടെ തലമുറകളിലൂടെ ഈ അവസ്ഥ കൈമാറപ്പെടുകയായിരുന്നു. ഇരുനൂറ് വർഷങ്ങൾക്കിടയിൽ അക്രോമാറ്റോപ്സിയ ഉള്ള ആളുകളുടെ അനുപാതം 10ൽ 1 ആയി മാറി.

നമ്മുടെ കണ്ണുകൾ നിറങ്ങൾ തമ്മിൽ വേർതിരിക്കുന്നതിന് കാരണമാകുന്ന മൂന്ന് തരം കോൺ സെല്ലുകളാണ് ഉള്ളത്. അവയിൽ ഒന്ന് ചുവപ്പിനോടും രണ്ടാമത്തേത് പച്ചയോടും മൂന്നാമത്തേത് നീലയോടും സെൻസിറ്റീവ് ആണ്. അക്രോമാറ്റോപ്‌സിയ ഉള്ള ആളുകൾ വെളിച്ചത്തോട് വളരെ സെൻസിറ്റീവ് ആയിരിക്കും. ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് രാത്രിയിൽ കാണാൻ സാധിക്കുമെങ്കിലും പകൽ സമയത്ത് ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.

ഒരു ചതുരശ്ര മൈലിൽ താഴെ മാത്രം വിസ്തൃതിയുള്ള അറ്റോളിൽ 200-ലധികം ആളുകളാണ് ജീവിക്കുന്നത്. ഒരു തെരുവ്, ഒരു പ്രാഥമിക വിദ്യാലയം, രണ്ട് പള്ളികൾ എന്നിവയും ദ്വീപിൽ ഉൾപ്പെടുന്നു. ഈന്തപ്പനയോലകൾ കൊണ്ട് മേഞ്ഞതോ തകരം കൊണ്ട് പൊതിഞ്ഞതോ ആയ വീടുകളിലാണ് മിക്കവരും താമസിക്കുന്നത്. മത്സ്യബന്ധനം നടത്തിയും പഴങ്ങൾ കൃഷി ചെയ്തുമാണ് ഇവർ ജീവിക്കുന്നത്. അക്രോമാറ്റോപ്‌സിയ ഉള്ളവരും തങ്ങളാൽ കഴിയുന്ന വിധത്തിൽ പണിയെടുക്കുകയും മറ്റും ചെയ്യുന്നുമുണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്