മീനുകള്‍ മൃതശരീരം ഭക്ഷിക്കാറില്ല: ഓഖിയുടെ ആശങ്കയകറ്റി ശാസ്ത്രസമൂഹം

ഓഖി ദുരന്തത്തെ തുടർന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിദഗ്ധര്‍.  ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ മൽസ്യങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം( സിഎംഎഫ്ആർഐ) അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ വിശദീകരണം നൽകിയത്.

മീനുകൾ പൊതുവെ മൃതശരീരങ്ങൾ ഭക്ഷിക്കാറില്ലെന്നും ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മീനുകൾ സുരക്ഷിതവും  ഭഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. പ്രചാരണം മീൻവിപണിയെ ബാധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.

കടൽ മൽസ്യങ്ങൾ വാങ്ങാൻ ചിലർ വിമുഖത കാട്ടുന്നതായി ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മധ്യകേരളത്തിൽ ചാള, മത്തി, അയല, തുടങ്ങിയ മീനുകളുടെ വില്പനയിൽ ഇടിവുണ്ടായി. എന്നാല്‍  ഇവയൊന്നും മൃത ശരീരം ഭക്ഷിക്കുന്നവയല്ല.

അതേസമയം ചിലയിനം സ്രാവുകൾ മൃതദേഹങ്ങൾ ഭക്ഷിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇന്ത്യൻ മൽസ്യബന്ധന മേഖലകളിൽ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്