ബ്രിക്സ് റാങ്കിങ് ; ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ കാലിക്കറ്റിന് ആറാം സ്ഥാനം

ബ്രിക്സില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ആറാം സ്ഥാനം. ഐഐടികളടക്കം, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 18-ാം സ്ഥാനവുമുണ്ട് കാലിക്കറ്റിന്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന റാങ്കും കാലിക്കറ്റിനാണ്.

ഇതോടെ ബ്രിക്‌സിലെ അഞ്ച് രാജ്യങ്ങളിലെയും മൊത്തം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ കാലിക്കറ്റിന്റെ സ്ഥാനം 114 ആയി ഉയര്‍ന്നു. അധ്യാപക -വിദ്യാര്‍ത്ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, അന്താരാഷ്ട്രതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാതിനിധ്യം,അക്കാദമിക് വൈദഗ്ധ്യം, തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന മതിപ്പ്, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍( വെബോമെട്രിക് റാങ്കിങ്ങ്) , പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം,ഗവേഷക പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷക മികവ്, എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്ക് നിര്‍ണ്ണയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഐ.ഐ.ടി മുംബൈ, ഐ.ഐ.എസ്.സി ബെംഗളൂരു, ഐ.ഐ.ടി ഡല്‍ഹി,ഐ.ഐ.ടി ചെന്നൈ,ഐ.ഐ.ടി കാണ്‍പൂര്‍, ഐ.ഐ.ടി ഖരക്പൂര്‍, ഡല്‍ഹി സര്‍വ്വകലാശാല, ഐ.ഐ.ടി ഗുവാഹട്ടി, കൊല്‍ക്കത്ത സര്‍വ്വകലാശാല, മുംബൈ സര്‍വ്വകലാശാല, ജാദവ്പൂര്‍ സര്‍വ്വകലാശാല, അണ്ണാ സര്‍വ്വകലാശാല, ഐ.ഐ.ടി ഹൈദ്രബാദ്, തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല, ഐ.ഐ.ടി പാറ്റ്ന, ബിറ്റ്സ് പിലാനി എന്നി സ്ഥാപനങ്ങളാണ് കാലിക്കറ്റിനെക്കാള്‍ മുന്നിലെത്തിയിരിക്കുന്നത്.

സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ കൈവന്ന ഈ നേട്ടം സര്‍വ്വകലാശാല സമൂഹത്തിന്റെ സഹകരണത്തിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റയും ഫലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് പ്രതികരിച്ചു. നിലവില്‍ നാക് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ “എ” ഗ്രേഡ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

വീണാ ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിക്ക് സിപിഎം; മൂന്ന് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

IND vs ENG: മഴ മാറി തെളിഞ്ഞത് ഇന്ത്യയുടെ 'ആകാശ ദീപം', എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ഗില്ലും സംഘവും

ഗോശാലകള്‍ നിര്‍മ്മിക്കേണ്ടത് യോഗിയുടെ യുപിയില്‍; ഗവര്‍ണര്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം

IND vs ENG: ഇന്ത്യ വളരെയധികം സമ്മർദ്ദത്തിലാണ്, ഫലം അനുകൂലമല്ലെങ്കിൽ ​ഗില്ലിന്റെ കാര്യം കഷ്ടമാകും; വിലയിരുത്തലുമായി നാസർ ഹുസൈൻ

കാല്‍നൂറ്റാണ്ടിലെ സേവനം ഇവിടെ അവസാനിക്കുന്നു; പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു; നടപടി സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ

IND vs ENG: ഒടുവിൽ ആ തന്ത്രം വിജയിച്ചു, സ്റ്റോക്സ് വീണു, ജയത്തോട് അടുത്ത് ഇന്ത്യ

ഫാസ്റ്റ് & ഫ്യൂരിയസ്, എഫ് 1 പോലുളള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്, തന്റെ ആ​ഗ്രഹം തുറന്നുപറഞ്ഞ് അജിത്ത് കുമാർ

'രാജ്യത്ത് ചിലര്‍ക്കിടയില്‍ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നു, ദരിദ്രരുടെ എണ്ണമേറുന്നു'; ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് നിതിന്‍ ഗഡ്കരി; മോദി- അദാനി ബന്ധം ചര്‍ച്ചയാകുന്ന കാലത്ത് സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി

ആരോഗ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ല; ഇവിടെയും പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎ ബേബി