ബ്രിക്സ് റാങ്കിങ് ; ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ കാലിക്കറ്റിന് ആറാം സ്ഥാനം

ബ്രിക്സില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ആറാം സ്ഥാനം. ഐഐടികളടക്കം, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 18-ാം സ്ഥാനവുമുണ്ട് കാലിക്കറ്റിന്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന റാങ്കും കാലിക്കറ്റിനാണ്.

ഇതോടെ ബ്രിക്‌സിലെ അഞ്ച് രാജ്യങ്ങളിലെയും മൊത്തം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ കാലിക്കറ്റിന്റെ സ്ഥാനം 114 ആയി ഉയര്‍ന്നു. അധ്യാപക -വിദ്യാര്‍ത്ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, അന്താരാഷ്ട്രതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാതിനിധ്യം,അക്കാദമിക് വൈദഗ്ധ്യം, തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന മതിപ്പ്, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍( വെബോമെട്രിക് റാങ്കിങ്ങ്) , പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം,ഗവേഷക പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷക മികവ്, എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്ക് നിര്‍ണ്ണയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഐ.ഐ.ടി മുംബൈ, ഐ.ഐ.എസ്.സി ബെംഗളൂരു, ഐ.ഐ.ടി ഡല്‍ഹി,ഐ.ഐ.ടി ചെന്നൈ,ഐ.ഐ.ടി കാണ്‍പൂര്‍, ഐ.ഐ.ടി ഖരക്പൂര്‍, ഡല്‍ഹി സര്‍വ്വകലാശാല, ഐ.ഐ.ടി ഗുവാഹട്ടി, കൊല്‍ക്കത്ത സര്‍വ്വകലാശാല, മുംബൈ സര്‍വ്വകലാശാല, ജാദവ്പൂര്‍ സര്‍വ്വകലാശാല, അണ്ണാ സര്‍വ്വകലാശാല, ഐ.ഐ.ടി ഹൈദ്രബാദ്, തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല, ഐ.ഐ.ടി പാറ്റ്ന, ബിറ്റ്സ് പിലാനി എന്നി സ്ഥാപനങ്ങളാണ് കാലിക്കറ്റിനെക്കാള്‍ മുന്നിലെത്തിയിരിക്കുന്നത്.

സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ കൈവന്ന ഈ നേട്ടം സര്‍വ്വകലാശാല സമൂഹത്തിന്റെ സഹകരണത്തിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റയും ഫലമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് പ്രതികരിച്ചു. നിലവില്‍ നാക് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ “എ” ഗ്രേഡ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ