ഇടിവിനു ശേഷം ഓഹരി വിപണിയിൽ വമ്പൻ തിരിച്ചുവരവ്

പലിശ നിരക്കിൽ ഇളവ് വരുത്താതിരുന്നതിനെ തുടർന്ന് ഇന്നലെ തകർച്ചയിലായിരുന്ന ഓഹരി മാർക്കറ്റ് ഇന്ന് നടത്തിയത് വമ്പൻ തിരിച്ചുവരവ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിന് സർക്കാർ ഉടൻ പണം അനുവദിക്കുമെന്ന വാർത്തയാണ് മാർക്കറ്റിന് തുണയായത്. 3200 കോടി ഡോളർ ഉടൻ അനുവദിക്കുമെന്ന് റിസർവ്‌ ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയത് ബാങ്കിങ് ഓഹരികൾക്ക് പൊതുവിൽ ഉണർവ് പകർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മികച്ച നേട്ടം കൈവരിച്ചത്. ഇതിന്റെ ചുവട് പിടിച്ചു മറ്റു പ്രമുഖ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റം പ്രകടമാവുകയായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 1843 ഷെയറുകളുടെ മൂല്യത്തിൽ കുതിപ്പുണ്ടായി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെൻസെക്‌സ് 352 .03 പോയിന്റ് കുതിച്ചുയർന്ന് 32949 .21 പോയിന്റിൽ ക്ലോസ് ചെയ്തു. എൻ എസ് ഇ നിഫ്റ്റി 122 .60 പോയിന്റ് ഉയർന്ന് 10166 .70 പോയിന്റിലും സമാപിച്ചു.

സെൻസെക്‌സ് – 32949 . 21 [+352 .03]

നിഫ്റ്റി – 10166 .70 [+ 122 .60]

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ