പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ട എല്ലാ തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനോട് കോടതി. പിരിച്ചുവിട്ട 164 തൊഴിലാളികളെയും ആനുകൂല്യവും വേതന കുടിശ്ശികയും നല്‍കി തിരിച്ചെടുക്കാനാണ് എറണാകുളം ലേബര്‍ കോടതി വിധിയില്‍ പറയുന്നത്. സമരത്തിന്റെ പേരില്‍ മുത്തൂറ്റ് നടത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്നും 43 ശാഖ ഒറ്റയടിക്ക് പൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം നാലുമാസത്തിനകം നല്‍കണം. വീഴ്ചവരുത്തിയാല്‍ ആറുശതമാനം പലിശ ഈടാക്കും. തൊഴിലാളികള്‍ക്ക് കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മുത്തൂറ്റില്‍ 2016ല്‍ നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചതോടെയാണ് മാനേജ്മെന്റ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പ്രതികാരനടപടി തുടങ്ങിയത്. നേതാക്കളെ അന്യായമായി സ്ഥലംമാറ്റി. ആനുകൂല്യങ്ങള്‍ തടഞ്ഞു. 2019 ആഗസ്തില്‍ സമരം തുടങ്ങി. 56 ദിവസം നീണ്ട സമരം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്നിരുന്നു.

എന്നാല്‍, പ്രതികാരനടപടി പാടില്ലെന്ന വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ജോലി ചെയ്തിരുന്നതടക്കം 43 ശാഖ ഡിസംബര്‍ ഏഴിന് പൂട്ടി. തുടര്‍ന്ന് ആരംഭിച്ച കോവിഡ് ലോക്ഡൗണ്‍ വരെയുള്ള 83 ദിവസം നീണ്ടുനിന്നിരുന്നു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ കേസ് ഒത്തുതീര്‍പ്പിനായി ഹൈക്കോടതി ലേബര്‍ കോടതിക്ക് വിട്ടു. അതിലാണ് കഴിഞ്ഞ ദിവസം വിധിയായത്. സ്വയം പിരിഞ്ഞുപോയവര്‍ ഒഴികെയുള്ള എല്ലാവരെയും തിരിച്ചെടുക്കാനാണ് വിധി.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി