മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

പിരിച്ചുവിട്ട തൊഴിലാളികളെ നഷ്ടപരിഹാരം നല്‍കി തിരിച്ചെടുക്കണമെന്ന് ലേബര്‍ കോടതിവിധി നടപ്പാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സിഐടിയു സംസ്ഥാന കമ്മറ്റി. കോടതിവിധി മാനിച്ച് തൊഴിലാളി യൂണിയനെ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിന് പ്രതികാര നടപടിയുമായി 164 പേരെയാണ് 2019ല്‍ പിരിച്ചുവിട്ടത്. 43 ശാഖകള്‍ അടച്ചുപൂട്ടി. തിരിച്ചെടുക്കാനാവശ്യപ്പെട്ട് 83 ദിവസം നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സമരം നടത്തി. സമരക്കാരെ തല്ലിയൊതുക്കാനും കള്ളക്കേസെടുപ്പിക്കാനും ശ്രമിച്ചു. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ക്കും തയ്യാറായില്ല.

എന്നാല്‍, വന്‍ജനപിന്തുണ സമരത്തിന് ലഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യക്ഷസമരം മാറ്റേണ്ടിവന്നു. നീണ്ടകാലത്തെ കോടതി നടപടികള്‍ക്കുശേഷമാണ് എറണാകുളം ലേബര്‍ ട്രൈബ്യൂണല്‍ നിര്‍ണായകവിധി ഇറക്കിയത്. 164പേരെയും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനാണ് കോടതിവിധി. സമരം ഉപേക്ഷിച്ച് സ്വയം പിരിഞ്ഞുപോയ 73 പേരൊഴികെയുള്ളവരെ തിരിച്ചെടുക്കണം.

2016ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, ബജാജ് ഫിന്‍ സെര്‍വ് എന്നിവിടങ്ങളിലെ യൂണിയന്‍ അംഗങ്ങളെചേര്‍ത്ത് നോണ്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചത്.

26,000ത്തോളം മുത്തൂറ്റ് ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ മറ്റൊരു വിധി നേടാനും സിഐടിയു ഇടപെടലിന് കഴിഞ്ഞു. സമരത്തിലുറച്ചുനിന്ന തൊഴിലാളികളെസംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവര്‍ അഭിവാദ്യം ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ