ഓഹരി വിപണി വീണ്ടും കുതിച്ചുയരുന്നു; മഹീന്ദ്രയുടെയും ടാറ്റയുടെയും ഷെയറുകള്‍ വാങ്ങാനിത് നല്ല കാലമോ?

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ച ശേഷം തകര്‍ന്നടിഞ്ഞ ഓഹരി വിപണിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് തിരിച്ചുവരവില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഇതോടെ വീണ്ടും സെന്‍സെക്‌സ് 80,000ഓട് അടുക്കുകയാണ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റോടെയാണ് മുന്നേറിയത്. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏഷ്യന്‍-അമേരിക്കന്‍ വിപണിയിലെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്.

അമേരിക്കന്‍ വിപണിയില്‍ നിന്ന് പുറത്തുവന്ന മെച്ചപ്പെട്ട തൊഴില്‍ കണക്കുകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ലെന്ന വിലയിരുത്തലാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുന്നതും.

കഴിഞ്ഞ ദിവസവും 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 180 പോയിന്റ് ഇടിഞ്ഞിരുന്നു.

Latest Stories

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ