ഐ എം എഫ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് രഘുറാം രാജന്റെ പേര് പരിഗണിക്കുന്നു

അന്താരാഷ്ട്ര നാണയ നിധിയുടെ [ഐ എം എഫ്] തലപ്പത്തേക്ക് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്ത്യൻ ലഗാർഡ് രാജിവച്ച ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്.
യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങൾക്ക് പുറത്തു നിന്നുള്ള ഒരാളാണ് ഇനി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് വരേണ്ടത്. അത്കൊണ്ട് ഈ സ്ഥാനത്തേക്ക് രഘുറാം രാജനെ ശക്തമായി പിന്തുണക്കുന്നതായി ബ്രിട്ടൻ ഔദ്യോഗികമായി അറിയിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുൻ ഗവർണർ മാർക്ക് കാർണി, ബ്രിട്ടന്റെ മുൻ ധനമന്ത്രി ജോർജ് ഓസ്ബോൺ, മുൻ ഡച്ച് ധനമന്ത്രി ജിറോൺ ഡിസ്‌ജെൽബ്ലോ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടെന്നാണ് റിപോർട്ടുകൾ. ഇപ്പോൾ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായ രഘുറാം രാജന്റെ പേര് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു