കേരളത്തില്‍ സ്വര്‍ണ്ണത്തിന് ഈ-വേബില്‍: പരിധി പത്തു ലക്ഷം രൂപ എന്നത് ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണമാക്കണമെന്ന് AKGSMA; സ്ത്രീകളെ അടക്കം ബാധിക്കുന്ന നീക്കം, പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കും

സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ കേരളത്തില്‍ മാത്രമായി ഈ-വേബില്‍ നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള 10 ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. സ്വര്‍ണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വര്‍ണവുമായുള്ള യാത്രയുടെ കാര്യത്തിലും കൃത്യത വരുത്താതെ മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500ഗ്രാം സ്വര്‍ണം കൈവശം വെക്കാം എന്നുള്ള നിയമം നിലനില്‍ക്കുമ്പോള്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ കേരളത്തില്‍ ഇ വേബില്‍ നടപ്പാക്കുനുള്ള തീരുമാനം സ്ത്രീകളേയും ബാധിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. വിവാഹിതയായ സ്ത്രീ തന്റെ 300 ഗ്രാം സ്വര്‍ണ്ണമടങ്ങുന്ന ബാഗുമായി പോയാല്‍ അത് വ്യാപാര ആവശ്യത്തിന് ഉള്ളതാണോ സ്വന്തം ആവശ്യത്തിനുള്ളതാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക എന്ന ന്യായമായ ചോദ്യമാണ് അബ്ദുല്‍ നാസര്‍ ഉയര്‍ത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ടെന്നും അതിനാല്‍ ഈ-വേബില്‍ ഏര്‍പ്പെടുത്തുമ്പോള്‍ 500 ഗ്രാമിന് മുകളില്‍ സ്വര്‍ണ്ണം കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

നിലവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന നിര്‍ദേശമുള്ള ഈ വേബില്‍ സ്വര്‍ണവ്യാപാരികളെ ആശങ്കയിലാക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്. സ്വര്‍ണ്ണം ആഭരണം ആയി കടകളില്‍ വില്‍ക്കുന്നതിനു മുമ്പായി ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്നും ഡൈ വര്‍ക്ക് നടത്തുന്നതിനും കളര്‍ ചെയ്യുന്നതിനും പല പണിശാലകളിലേക്കും കൊണ്ടു പോകേണ്ടിവരുന്നു. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തെക്കാണ് കൊണ്ടുപോകേണ്ടത്. അതുപോലെതന്നെ സ്വര്‍ണ്ണം ഹോള്‍സെയില്‍ ആയി വില്‍ക്കപ്പെടുന്നവര്‍ സെലക്ഷന് വേണ്ടി അവരുടെ സ്ഥാപനത്തില്‍ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതായി വരുമ്പോള്‍ എങ്ങനെയാണ് ഡോക്കുമെന്റുകള്‍ സൂക്ഷിക്കേണ്ടതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനൊന്നും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ സര്‍ക്കുലറോ ഇല്ലാതെ ദൃതിപ്പെട്ട് ഈ വേബില്‍ അവതരിപ്പിക്കുന്നത് സ്വര്‍ണവ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു.

ഈ-വേ ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിനെല്ലാം കൃത്യത വരുത്തുന്നതിനു വേണ്ടി എസ് ജി എസ് ടി നിയമത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറപ്പെടുവിക്കണമെന്ന് അതിനാലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഇവേ-ബില്‍ 10 ലക്ഷം എന്ന പരിധി ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണത്തിന് മുകളില്‍ ആക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം മാറ്റിവെക്കണമെന്നും വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവു എന്നും AKGSMA ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന അറിയിച്ചു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു