കേരളത്തില്‍ സ്വര്‍ണ്ണത്തിന് ഈ-വേബില്‍: പരിധി പത്തു ലക്ഷം രൂപ എന്നത് ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണമാക്കണമെന്ന് AKGSMA; സ്ത്രീകളെ അടക്കം ബാധിക്കുന്ന നീക്കം, പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കും

സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ കേരളത്തില്‍ മാത്രമായി ഈ-വേബില്‍ നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള 10 ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. സ്വര്‍ണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വര്‍ണവുമായുള്ള യാത്രയുടെ കാര്യത്തിലും കൃത്യത വരുത്താതെ മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500ഗ്രാം സ്വര്‍ണം കൈവശം വെക്കാം എന്നുള്ള നിയമം നിലനില്‍ക്കുമ്പോള്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ കേരളത്തില്‍ ഇ വേബില്‍ നടപ്പാക്കുനുള്ള തീരുമാനം സ്ത്രീകളേയും ബാധിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. വിവാഹിതയായ സ്ത്രീ തന്റെ 300 ഗ്രാം സ്വര്‍ണ്ണമടങ്ങുന്ന ബാഗുമായി പോയാല്‍ അത് വ്യാപാര ആവശ്യത്തിന് ഉള്ളതാണോ സ്വന്തം ആവശ്യത്തിനുള്ളതാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക എന്ന ന്യായമായ ചോദ്യമാണ് അബ്ദുല്‍ നാസര്‍ ഉയര്‍ത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ടെന്നും അതിനാല്‍ ഈ-വേബില്‍ ഏര്‍പ്പെടുത്തുമ്പോള്‍ 500 ഗ്രാമിന് മുകളില്‍ സ്വര്‍ണ്ണം കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

നിലവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന നിര്‍ദേശമുള്ള ഈ വേബില്‍ സ്വര്‍ണവ്യാപാരികളെ ആശങ്കയിലാക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്. സ്വര്‍ണ്ണം ആഭരണം ആയി കടകളില്‍ വില്‍ക്കുന്നതിനു മുമ്പായി ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്നും ഡൈ വര്‍ക്ക് നടത്തുന്നതിനും കളര്‍ ചെയ്യുന്നതിനും പല പണിശാലകളിലേക്കും കൊണ്ടു പോകേണ്ടിവരുന്നു. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തെക്കാണ് കൊണ്ടുപോകേണ്ടത്. അതുപോലെതന്നെ സ്വര്‍ണ്ണം ഹോള്‍സെയില്‍ ആയി വില്‍ക്കപ്പെടുന്നവര്‍ സെലക്ഷന് വേണ്ടി അവരുടെ സ്ഥാപനത്തില്‍ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതായി വരുമ്പോള്‍ എങ്ങനെയാണ് ഡോക്കുമെന്റുകള്‍ സൂക്ഷിക്കേണ്ടതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനൊന്നും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ സര്‍ക്കുലറോ ഇല്ലാതെ ദൃതിപ്പെട്ട് ഈ വേബില്‍ അവതരിപ്പിക്കുന്നത് സ്വര്‍ണവ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു.

ഈ-വേ ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിനെല്ലാം കൃത്യത വരുത്തുന്നതിനു വേണ്ടി എസ് ജി എസ് ടി നിയമത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറപ്പെടുവിക്കണമെന്ന് അതിനാലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഇവേ-ബില്‍ 10 ലക്ഷം എന്ന പരിധി ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണത്തിന് മുകളില്‍ ആക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം മാറ്റിവെക്കണമെന്നും വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവു എന്നും AKGSMA ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന അറിയിച്ചു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം