നാണംകെട്ടിട്ടും വാങ്ങിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കാതെ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാർ

ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറായ ചന്ദ കൊച്ചാർ ബാങ്കിൽ നിന്നും വാങ്ങിയ ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇനിയും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വിവിധ ഇനങ്ങളിലായി സേവന കാലത്ത് കൈപ്പറ്റിയ പത്തു കോടി രൂപയാണ് അവർ തിരിച്ചടക്കാനുള്ളത്. 2009 ഏപ്രിൽ മാസം മുതലുള്ള തുകയാണ് തിരിച്ചടക്കണമെന്ന് ബാങ്ക് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തുടർച്ചയായി പല തവണ ഓര്‍മ്മപ്പെടുത്തി കൊണ്ട് കത്തുകൾ അയച്ചുവെങ്കിലും ഒരു രൂപ പോലും അവർ തിരിച്ചടച്ചട്ടില്ല.

തുക തിരിച്ചടക്കണമെന്ന് ജനുവരി മാസത്തിലാണ് ബാങ്ക് നോട്ടീസ് നൽകിയത്. വിഡിയോകോണിന് വൻ തുക ലോൺ നൽകിയതിൽ ചന്ദ കൊച്ചാർ ബാങ്ക് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സി ഇ ഓ എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കുന്നതിന് ബാങ്ക് നടപടി ആരംഭിച്ചത്. എന്നാൽ ഒമ്പതു മാസം പിന്നിട്ടിട്ടും തുക തിരിച്ചടക്കാൻ അവർ തയ്യാറായിട്ടില്ല. അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അവരെ ബാങ്കിന്റെ സി ഇ ഓ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി